Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇനിയെത്ര കാക്കണം...

ഇനിയെത്ര കാക്കണം നമ്പ്രം-ഷൊർണൂർ തീരദേശപാതക്ക്

text_fields
bookmark_border
nambram road
cancel
camera_alt

കുറ്റിപ്പുറം-ഷൊർണൂർ തീരദേശ പാതയുടെ ഭാഗമായ നമ്പ്രം റോഡ്

പട്ടാമ്പി: മൂന്നു ജില്ലകളിലെ യാത്രക്കാരുടെ പ്രതീക്ഷയായ നമ്പ്രം-ഷൊർണൂർ തീരദേശപാതക്കുള്ള കാത്തിരിപ്പ് നീളുന്നു. 2015ൽ ബജറ്റിലുൾപ്പെടുത്തി 2016ൽ ഭരണാനുമതി ലഭിച്ച റോഡ് ഇന്നും കടലാസിലുറങ്ങുന്നു. നിർദിഷ്ട പട്ടാമ്പി പാലത്തിന്റെ പുതുക്കിയ രൂപരേഖയിൽ ഉൾപ്പെട്ട തീരദേശപാതക്കാണ് ദുർഗതി. പട്ടാമ്പി നഗരസഭയിലെ കമാനം റോഡ് മുതൽ ഓങ്ങല്ലൂർ പഞ്ചായത്തിലെ ചെങ്ങണാംകുന്ന്, കാരമണ്ണ വഴി ഷൊർണൂർ നഗരസഭയിലെ പരുത്തിപ്രയിലൂടെ ഷൊർണൂർ നഗരത്തിലേക്കും ചെറുതുരുത്തി പാലത്തിലേക്കും എത്തിച്ചേരുന്നതാണ് പട്ടാമ്പി നമ്പ്രം-ഷൊർണൂർ തീരദേശപാത. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലുള്ളവർക്ക് യാത്രാദൂരം കുറക്കാനും സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതുമാണ് പദ്ധതി. പട്ടാമ്പി പാലം മുതൽ ചെങ്ങണാംകുന്നു വരെ എട്ടുമീറ്റർ വീതിയുള്ള റോഡാണിപ്പോഴുള്ളത്.

റോഡ് വീതികൂട്ടി പദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞാൽ പട്ടാമ്പി, തൃത്താല, ഷൊർണൂർ നിവാസികളുടെ യാത്രകൾക്ക് വലിയ സൗകര്യമാണ് ഉണ്ടാവുക. ഓങ്ങല്ലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒന്നര കിലോമീറ്റർ പാത കൂടി നവീകരിച്ചാൽ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാൻ കഴിയും. ഭരണാനുമതി ലഭിച്ച് എട്ട് വർഷമായിട്ടും പദ്ധതി പ്രവർത്തനം എങ്ങുമെത്താത്തതിൽ നിരാശയിലാണ് പ്രദേശവാസികൾ. പഠനറിപ്പോർട്ട് തയാറാക്കി സർവേ നടപടികൾ പൂർത്തിയായാൽ മാത്രമേ ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ കണ്ടെത്താനാവുകയുള്ളൂ. കുറ്റിപ്പുറം-പട്ടാമ്പി-കുളപ്പുള്ളി പാത 37.6 കി.മീ ദൂരമാണുള്ളത്. തീരദേശപാത യാഥാർഥ്യമായാൽ 32 കിലോമീറ്ററായി ചുരുങ്ങും. തിരക്കേറിയ പട്ടാമ്പി-പാലക്കാട് റൂട്ടിൽ നിന്നുള്ള മോചനവും സാധ്യമാവും. തൃശൂരിലേക്കുള്ള ബൈപാസായും പാത ഉപയോഗപ്പെടും. മഴക്കാലത്ത് വെള്ളം കയറി ഒറ്റപ്പെട്ടുപോവുന്ന കിഴായൂർ നമ്പ്രം പ്രദേശത്തിന് മികച്ച യാത്ര സൗകര്യം കൂടിയാവും തീരദേശപാത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayPalakkad News
News Summary - Nambram - shornnur National highway
Next Story