വേദനസംഹാരത്തിന് തെളിവില്ല; ടി.വി പരസ്യത്തിനെതിരെ നടപടി
text_fieldsപാലക്കാട്: തെളിവുകളില്ലാത്ത അവകാശവാദങ്ങളുന്നയിച്ച പരസ്യത്തിനെതിരെ അഡ്വർടൈസ്മെന്റ് സ്റ്റാൻഡേഡ് കൗൺസിൽ ഓഫ് ഇന്ത്യ (എ.എസ്.സി.ഐ). സ്പോൺസേഡ് പ്രോഗ്രാം എന്ന നിലയിൽ ദൃശ്യമാധ്യമങ്ങളിൽ വന്നിരുന്ന വേദാചാര്യ കമ്പനിയുടെ ജാൻധാർ ദുആൻ ഓയിലിന്റെ പരസ്യത്തിനെതിരെയാണ് എ.എസ്.സി.ഐയുടെ ‘പരാതി കൗൺസിൽ’ നടപടി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പൊതുജനാരോഗ്യ കൂട്ടായ്മയായ ‘കാപ്സ്യൂൾ കേരള’യുടെ പരാതിയിലാണ് നടപടി.
വിവിധ മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളുടെ പൊതു മാനദണ്ഡങ്ങൾ നിശ്ചയിക്കാനും പരിശോധിക്കാനും സ്വയം നിയന്ത്രണം ഏർപ്പെടുത്താനുമായി പരസ്യ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർ രൂപംനൽകിയ ഏജൻസിയാണ് എ.എസ്.സി.ഐ. പരസ്യത്തിലെ അവകാശവാദങ്ങൾക്ക് ശാസ്ത്രീയ തെളിവുകളില്ലെന്നും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എ.എസ്.സി.ഐ ‘കാപ്സ്യൂൾ കേരള’യെ അറിയിച്ചിട്ടുണ്ട്. 2024 ആഗസ്റ്റ് 19നുമുമ്പ് പരസ്യം പിൻവലിക്കുകയോ നിയമവിധേയമായ തരത്തിൽ പരിഷ്കരിക്കുകയോ വേണമെന്ന് കൗൺസിലിന്റെ കംെപ്ലയിന്റ്സ് കൗൺസിൽ കമ്പനിയോട് നിർദേശിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.