Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒറ്റപ്പാലം താലൂക്ക്...

ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് മുന്നിലെ തണ്ണീർ നിർത്തി

text_fields
bookmark_border
The water in front of the taluk hospital was stopped
cancel
camera_alt

ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് മുന്നിലെ ശീതളപാനീയ വിതരണത്തിന്റെ സമാപനം സി. വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിക്ക് മുന്നിൽ 50 നാളുകളായി തുടർന്നുവന്ന തണ്ണീർ ഇനിയില്ല. ചുട്ടുപൊള്ളുന്ന വേനൽചൂടിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും പൊതുജനങ്ങൾക്കും ആശ്വാസമായിരുന്ന ശീതളപാനീയ വിതരണമാണ് 50നാൾ പൂർത്തിയാക്കി അവസാനിപ്പിച്ചത്. അരിയൂർ തെക്കുംമുറി വായനശാലയുടെ നേതൃത്വത്തിലായിരുന്നു സൗജന്യ ദാഹ ജല വിതരണം. തണുപ്പിച്ച നാരങ്ങാവെള്ളം, സംഭാരം, തണ്ണിമത്തൻ എന്നിങ്ങനെ മുടക്കമില്ലാതെയായിരുന്നു വിതരണം. 44,500 പേർക്കാണ് ഇക്കാലയളവിൽ ശീതളപാനീയം വിതരണം ചെയ്തതെന്ന് വായനശാല ഭാരവാഹികൾ പറഞ്ഞു. 39 പേരിൽ നിന്നായി 1,30,000 രൂപ ഇതിലേക്ക് സംഭാവന ലഭിച്ചതായും ഇവർ പറഞ്ഞു. ശീതള പാനീയ വിതരണത്തിന്റെ സമാപനം താലൂക്ക് ലൈബ്രറി സെക്രട്ടറി സി. വിജയൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. പ്രദീപ് കുമാർ, വാർഡ് കൗൺസിലർ പി. കല്യാണി, ഭരണ സമിതി അംഗങ്ങളായ എം.സി. രാമചന്ദ്രമേനോൻ, ഫ്രാൻസി പോൾ, കുടുംബശ്രീ എ.ഡി.എസ് എസ്. ശോഭന, ആശ വർക്കർ പി. ലത, മുസ്തഫ ഹാജി, പി. അഭിനവ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsOttapalam taluk hospital
News Summary - The water in front of the taluk hospital was stopped
Next Story