രാമേശ്വരം പുതിയ പാമ്പൻ പാലത്തിൽ പരീക്ഷണ ഓട്ടം
text_fieldsരാമേശ്വരം പുതിയ പാമ്പൻ പാലത്തിലൂടെ ആറ് ചരക്ക് ബോഗികൾ ഘടിപ്പിച്ച ട്രെയിൻ
പരീക്ഷണ ഓട്ടം നടത്തിയപ്പോൾ
പൊള്ളാച്ചി: പുതിയ പാമ്പൻ പാലത്തിൽ ചരക്കുവണ്ടി പരിശോധന ഓട്ടം നടത്തി. ഫെബ്രുവരിയിൽ തുറക്കാനാകുമെന്ന പ്രതീക്ഷയിൽ ദക്ഷിണ റെയിൽവേ. രാമേശ്വരം ബന്ധിപ്പിക്കുന്ന പുതിയ പാമ്പൻ റെയിൽ പാലം 90 ശതമാനം പൂർത്തീകരിച്ചതിനാലാണ് രണ്ട് ഘട്ടങ്ങളിലായി പരിശോധന ഓട്ടം നടത്തിയത്. സർവിസ് ആരംഭിച്ചാൽ റെയിൽവേ പ്രഖ്യാപിച്ച മംഗലാപുരം-രാമേശ്വരം, മീറ്റർ ഗേജിൽ നിർത്തിവെച്ച പാലക്കാട്-രാമേശ്വരം ഓടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. റെയിൽവേ ബോർഡ് അംഗം (നിർമാണം) റൂപ് നാരായണൻ ശങ്കർ നേതൃത്വത്തിൽ പാമ്പൻ പാലം പരിശോധന നടത്തിയതിനുശേഷം ആദ്യഘട്ടത്തിൽ എൻജിനും തുടർന്ന് ആറ് ചരക്ക്ബോഗികളെ ഘടിപ്പിച്ചുള്ള പരിശോധന ഓട്ടവും ഉണ്ടായത്.
2.05 കിലോ മീറ്റർ നീളമുള്ള പുതിയ പാലത്തിന്റെ തൊണ്ണൂറ് ശതമാനം പൂർത്തീകരിച്ചതായി റെയിൽവേ ബോർഡ് അംഗം റൂപ് നാരായണൻ ശങ്കർ പറഞ്ഞു. കപ്പലുകൾ കടന്നുപോകുന്ന പാലത്തിന്റെ പ്രയാസകരമായ ഭാഗം പൂർത്തിയായിട്ടുണ്ട്. ചില ഭാഗങ്ങൾ ലിങ്കുചെയ്യുന്ന പ്രവർത്തനങ്ങൾ ഏതാനും ദിവസങ്ങൾക്കും അവസാനിക്കും. 545 കോടി രൂപയുടെ ചെലവലാണ് പാമ്പൻ പാലം പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. 18.3 മീറ്റര്‍ അകലത്തിലുള്ള 100 തൂണുകളും നടുവിലായി 63 മീറ്ററുള്ള നാവിഗേഷന്‍ സ്പാനുമാണ് പാലത്തിലുള്ളത്. 2020ൽ തറക്കല്ലിട്ട പാലം പണികൾ കോവിഡ് വന്നതോടെ മുടങ്ങി.
2022 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. രാമേശ്വരം, ധനുഷ്കോടി എന്നിവ കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുതിയ പാമ്പന്‍ പാലം തുറക്കുന്നതോടെ വലിയ വിസ്മയമാകും. പഴയ പാലത്തേക്കാള്‍ മൂന്നുമീറ്റര്‍ ഉയരം കൂടുതലുണ്ട് പാലത്തിന്റെ തൂണുകള്‍ക്ക്. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമാണ്.
ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ബോട്ടുകളും കപ്പലുകളും കടലിലൂടെ പാലത്തിനനടുത്ത് കടന്നുപോകുമ്പോൾ പാലം കുത്തനെ ഉയര്‍ത്തുകയും ട്രെയിന്‍ പോവേണ്ട സമയത്ത് താഴ്ത്തുകയും ചെയ്യും. മധുര ഡിവിഷൻ മാനേജർ ശരത് ശ്രീവാസ്തവ ഉൾപ്പെടെ 48ലധികം ഉയർന്ന ഉദ്യോഗസ്ഥർ പരീക്ഷണ ഓട്ട സമയത്ത് സന്നിഹിതരായിരുന്നു. 2008 മുമ്പ് നിർത്തിവെച്ച പാലക്കാട്-രാമേശ്വരം ട്രെയിൻ എല്ലാ ദിവസവും സർവിസ് പുനരാരംഭിച്ചാൽ നിരവധി തീർഥാടകർക്കും വിനോദ സഞ്ചാരികൾക്കും ഗുണകരമാകുമെന്ന് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മുരുകൻ ഏറാട്ടിൽ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.