Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചൂട്... ചൂട്......

ചൂട്... ചൂട്... നാടാകെ ചൂട്; പാലക്കാട് ജില്ലയിൽ ഉയർന്ന ചൂട്

text_fields
bookmark_border
ചൂട്... ചൂട്... നാടാകെ ചൂട്; പാലക്കാട്  ജില്ലയിൽ ഉയർന്ന ചൂട്
cancel

പാലക്കാട്: വേനൽച്ചൂടിൽ വിയർത്തൊലിച്ച് പാലക്കാട്. ബുധനാഴ്ച ജില്ലയിൽ പലയിടത്തും ഈ വർഷത്തെ ഉയർന്ന അന്തരീക്ഷ താപനിലയാണ് രേഖപ്പെടുത്തിയത്. കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടായിരുന്നു ബുധനാഴ്ച പാലക്കാട്, 39 ഡിഗ്രി സെൽഷ്യസ്. സംസ്ഥാനത്ത് ഈവർഷം രേഖപ്പെടുത്തിയ ഉയർന്ന താപവും ഇതാണ്. പാലക്കാടും കരിപ്പൂർ വിമാനത്താവളത്തിലുമാണ് ബുധനാഴ്ച അന്തരീക്ഷ താപം 39 ഡിഗ്രി സെൽഷ്യസ് കടന്നത്.

നേരത്തേ കണ്ണൂരിലും പാലക്കാടും രേഖപ്പെടുത്തിയ 38.6ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഈ വർഷം രേഖപ്പെടുത്തിയ ഉയർന്ന അന്തരീക്ഷതാപം.2021ലും 2022ലും ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതും പാലക്കാട്‌ ആയിരുന്നു. യഥാക്രമം 38.7 ഡിഗ്രി സെൽഷ്യസ്, 38.5 ഡിഗ്രി സെൽഷ്യസ്. എന്നാൽ എന്നാൽ ജില്ലയിലെ കാലാവസ്ഥ വകുപ്പിന്റെ തന്നെ വിവിധ ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികളിൽ ബുധനാഴ്ച ചൂട് 40 കടന്നു.

മണ്ണാർക്കാടും മംഗലംഡാമിലും 40.8 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ താപം രേഖപ്പെടുത്തി. ഔദ്യോഗികമായി സ്ഥിരീകരിക്കുന്നപക്ഷം ഇതാവും ഈ വർഷത്തെ രേഖപ്പെടുത്തിയതിൽ ഉയർന്ന ചൂട്. വരുംദിവസങ്ങളിൽ മഴ മാറിനിൽക്കുന്നതിനാൽ ജില്ലയിൽ ചൂട് അധികരിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു.

കാലാവസ്ഥ മാപിനികളിൽ രേഖപ്പെടുത്തിയ ചൂട് ഡിഗ്രി സെൽഷ്യസിൽ
മണ്ണാർക്കാട് 40.8
മംഗലം ഡാം 40.8
കൊല്ലങ്കോട് 40.4
പോത്തുണ്ടി 40.3
ഒറ്റപ്പാലം 40.2
അടക്കാപുത്തൂർ 39.9
പട്ടാമ്പി 39.3

വേണം കരുതൽ

തുടർച്ചയായി ഉയർന്ന ചൂട് രേഖപ്പെടുത്തിയതോടെ സൂര്യാതപമടക്കം കരുതണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ദിവസങ്ങളായി ജില്ലയിൽ വിവിധയിടങ്ങളിൽ താപനില ഉയരുകയാണ്. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകും. ശരീരതാപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടും. ഈ അവസ്ഥയാണ് സൂര്യാതാപം. ഇതിനേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്തചൂടിനെ തുടർന്ന് ശരീരത്തിൽനിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്നുളള അവസ്ഥയാണിത്. വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായമായവരിലും രക്തസമ്മർദം മുതലായവ ള്ളവരിലും ഇതുണ്ടാകാൻ സാധ്യതയേറെ.

ചികിത്സ വേണ്ടത്..

ഉയർന്ന് ശരീരതാപം, വരണ്ട് ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, നേർത്ത നാഡീമിടിപ്പ് തുടങ്ങിയ ലക്ഷണം അനുഭവപ്പെട്ടാൽ ചികിത്സ തേടണം.

ശ്രദ്ധിക്കുക
വെയിലത്ത് കൂടുതൽ സമയം ജോലി ചെയ്യരുത്.
ധാരാളം വെള്ളം കുടിക്കുക.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ കുടിക്കുക.
ചൂട് കൂടുതലുള്ളടത്ത് തണലിൽ വിശ്രമിക്കുക.
വീട്ടിൽ വാതിലുകളും ജനലുകളും തുറന്നിടുക.
കട്ടി കൂടിയത് ഒഴിവാക്കി അയഞ്ഞ ഇളംനിറത്തിലുള്ള വസ്ത്രം ധരിക്കുക.
സൂര്യാതപമേറ്റ് പൊള്ളിയ ഭാഗത്ത് കുമിളയുണ്ടായാൽ പൊട്ടിക്കരുത്.
വെയിലത്തിറങ്ങുമ്പോൾ കുടയും വെള്ളവും കരുതുക.
കാപ്പി, ചായ എന്നിവ പകൽ ഒഴിവാക്കുക.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗം മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer hot
News Summary - Palakkad High heat in the district
Next Story