ഫാരിസ് കൈ കൊടുത്തുയർത്തിയത് മൂന്നു ജീവനുകൾ
text_fieldsഫാരിസ്
പട്ടാമ്പി: ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ജീവിതത്തിലേക്ക് കൈ കൊടുത്ത ഫാരിസ് നാടിന്റെ താരമായി. കൊപ്പം മണ്ണേങ്ങോട് പടിഞ്ഞാക്കര ഫാത്തിമ-അബൂബക്കർ ദമ്പതികളുടെ മകൻ ഫാരിസാണ് ജീവകാരുണ്യ പ്രവർത്തനത്തിലൂടെ അഭിമാനമായത്.
അയൽവാസിയായ ഷെറീനയും മകളും ഷെറീനയുടെ പിതൃസഹോദരന്റെ മകളുമാണ് ഫാരിസിന്റെ കൈ പിടിച്ച് ജീവിത്തിലേക്ക് തിരിച്ചുനടന്നത്.
കുളത്തിൽ കുളിക്കാൻ വന്ന മൂവരും കുളത്തിൽ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. വീടിനു സമീപത്തെ വയലിൽ കളി കാണാൻ പോയ ഫാരിസും സുഹൃത്തുക്കളും സമീപത്തെ കുളത്തിൽനിന്ന് കരച്ചിൽ കേട്ട് ഓടിയെത്തുമ്പോൾ മൂന്നുപേരും മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടനെ കുളത്തിൽ ചാടി കൂട്ടുകാരുടെ സഹായത്തോടെ കരക്ക് കയറ്റുകയായിരുന്നു. അബൂബക്കർ-ഫാത്തിമ ദമ്പതികളുടെ നാല് മക്കളിൽ ഇളയവനായ ഫാരിസ് പൂക്കട്ടിരി സഫ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.