റോഡിലെ മരണക്കുഴി: അനാസ്ഥയുടെ ഇരയായി വിമുക്ത ഭടൻ
text_fieldsപട്ടാമ്പി: റോഡിലെ മരണക്കുഴിയിൽ ജീവൻ നഷ്ടമായി വിമുക്ത ഭടൻ. മേലേ പട്ടാമ്പി കല്പകയിലാണ് പരുതൂർ സ്വദേശിയായ പുറത്താട്ടിൽ സജീഷ് (42) മരിച്ചത്. വലിയ കുഴികളിലൊന്നിൽ വീണ ബൈക്ക് ചരിഞ്ഞു പിറകിൽ വന്ന സ്വകാര്യ ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. മേലേ പട്ടാമ്പിയിലും താഴെ കമാനം കഴിഞ്ഞും വലിയ കുഴികളാണ് റോഡിലുള്ളത്. അപകടകരമായി ഇരുചക്രവാഹനങ്ങൾ വെട്ടിക്കുന്നതും കുഴിയിൽ ചാടുന്നതും ഇവിടെ പുതുമയല്ല.
അപകടങ്ങൾ ഭാഗ്യം കൊണ്ടാണ് വഴുതി മാറുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. ഓട്ടയടച്ച് ഗതാഗതം സുഗമമാക്കണമെന്ന നിരന്തരമുയരുന്ന വിലാപത്തിന് അധികൃതർ ചെവി കൊടുക്കാത്തതാണ് ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. പട്ടാമ്പിയിലെ അടിക്കടിയുള്ള ഗതാഗതക്കുരുക്കിന് റോഡിലെ കുഴികളും കാരണമാകുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ അടിയന്തിര ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.