റമദാൻ: പഴവർഗങ്ങൾക്ക് പൊള്ളുന്ന വില
text_fieldsകൊല്ലങ്കോട്: വിഷുവും റമദാനും ഒരുമിച്ച് എത്തിയതോടെ പഴ വിപണിയിൽ തീവില. ആപ്പിൾ ഒരു കിലോ 180 -280, ഓറഞ്ച് 140 -200, പപ്പായ 30 -45, സപ്പോട്ട 60 -75, സാത്തുക്കുടി 80 -95, മുന്തിരി കുരു ഇല്ലാത്തത് 100 -180, കുരു ഉള്ളത് 100 -120, മാങ്ങ സിന്ദൂരം 50 -100, മാതളം 180 -210, ഡ്രാഗൻ ഫ്രൂട്ട് 240 -260, കദളി 55 -60, പൂവൻ 50, ഷമാം 40 -55, തണ്ണിമത്തൻ 20 -30, പൈനാപ്പിൾ 50 -60 എന്നിങ്ങനെയാണ് വിലനിലവാരം.
കഴിഞ്ഞ ദിവസം വരെ 30 -35 രൂപയായിരുന്ന നേന്ത്രപ്പഴത്തിന് ഇപ്പോൾ 50 -52 രൂപയാണ് വില. കോവിഡ് കാലമായതിനാൽ കഴിഞ്ഞ റമദാനിൽ പഴങ്ങൾക്ക് വില കുറവായിരുന്നതായും ഇത്തവണ മിക്ക പഴങ്ങളുടെയും വില 20 -32 ശതമാനം വർധിച്ചതായും പുതുനഗരത്ത് പഴവ്യാപാരം നടത്തുന്ന റാഹത്ത് ഫ്രൂട്ട്സ് ഷോപ്പ് ഉടമ വൈ. ഇബ്രാഹീം ഷാ പറഞ്ഞു.
റമദാൻ പകുതിയാകുമ്പോൾ വീണ്ടും വില വർധിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരേന്ത്യയിൽ പഴങ്ങളുടെ വിളവ് വർധിച്ചാൽ വില കുറഞ്ഞേക്കുമെന്നും വ്യാപാരികൾ പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.