രതീഷ് വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം
text_fieldsപാലക്കാട്: മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശി മേപ്പാട്ട് മാധവൻ മകൻ രതീഷിനെ (22) കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും. പ്രതികളായ വിനോദ്, രാജു എന്നിവരെയാണ് പാലക്കാട് ജില്ല സെഷൻസ് കോടതി (രണ്ട്) ജഡ്ജി പി. സൈതലവി ശിക്ഷിച്ചത്. 2011 മാർച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. പൊറ്റശ്ശേരി സ്കൂളിന് മുന്നിൽ വെച്ചാണ് പ്രതികൾ ക്രൂരമായി വെട്ടിക്കൊന്നത്.
സ്കൂളിന് മുൻവശമുള്ള ഹരിദാസ് സ്മാരകത്തിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുൻവൈരാഗ്യത്തിെൻറ പേരിലുള്ള കൊലപാതകം.പ്രതികൾ പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവും അനുഭവിക്കണം.
പിഴയായി അടക്കുന്ന തുകയിൽ 25,000 രൂപ ഒന്നാം സാക്ഷിക്ക് നഷ്ടപരിഹാരമായും ബാക്കി തുക കൊല്ലപ്പെട്ട രതീഷിെൻറ മാതാപിതാക്കൾക്ക് നൽകാനും വിധിയിലുണ്ട്.
സി.ഐ കെ.എ. സുരേഷ് ബാബുവാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് സി.ഐമാരായ സിനോജ്, ശിവദാസൻ എന്നിവർ തുടരന്വേഷണം നടത്തുകയും കുറ്റപത്രം സി.ഐ എം. കൃഷ്ണൻ സമർപ്പിക്കുകയുമായിരുന്നു. കേസിൽ 22 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കി. അഡ്വ. ആർ. ആനന്ദാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.