മുകൾഭാഗം മറക്കാതെ ടിപ്പറുകളുടെ അപകടയാത്ര
text_fieldsമുകൾഭാഗം മറക്കാതെ പാറക്കല്ലുമായി പോകുന്ന ടിപ്പർ. പെരുവെമ്പ് കല്ലൻചിറയിൽ നിന്നുള്ള കാഴ്ച
പുതുനഗരം: മുകൾഭാഗം മറക്കാതെയുള്ള ടിപ്പറുകളുടെ പാച്ചിൽ അപകടഭീഷണിയുയർത്തുന്നു. ടിപ്പറുകളിൽ കരിങ്കല്ലും പാറപ്പൊടിയുമടക്കം ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോകുമ്പോൾ പടുത, ചാക്ക് എന്നിവ ഉപയോഗിച്ച് മറക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെയും പൊലിസിന്റെയും നിർദേശം കാറ്റിൽ പറത്തിയാണ് അമിത വേഗത യിൽ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള ടിപ്പറുകളുടെ പാച്ചിൽ.
പാറക്കെല്ലുകൾ തെറിച്ചുവീഴുന്നത് വലിയ അപകടസാധ്യതകൾക്കാണ് വഴിയൊരുക്കുന്നത്. പാറപ്പൊടി കാറ്റിൽ പറക്കുന്നത് പിന്നാലെ ഇരുചക്രവാഹനങ്ങളിൽ വരുന്നവർക്കും റോഡരികിൽ താമസിക്കുന്നവർക്കും തലവേദനയാണ്. പുതുനഗരം, മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പല്ലശ്ശന, നെന്മാറ, അയിരൂർ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം ഇതാണ് അവസ്ഥ. ടിപ്പറുകളുടെ പാച്ചിലുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിനും പൊലിസിനും പരാതി നൽകിയെങ്കിലും നടപടി കടലാസിൽ തന്നെയാണ്. വിഷയത്തിൽ അടിയന്തിര പരിഹാരം വേണമെന്ന് ആവശ്യമുയർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.