Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅംഗീകൃത...

അംഗീകൃത ഷൂട്ടര്‍മാരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ദൗത്യം; കുമരംപുത്തൂരില്‍ വെടിവെച്ചുകൊന്നത് 12 കാട്ടുപന്നികളെ

text_fields
bookmark_border
Wild Boar
cancel

മണ്ണാര്‍ക്കാട്: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കുമരംപുത്തൂര്‍ പഞ്ചായത്ത് പരിധിയില്‍ 12 കാട്ടുപന്നികളെ കൂടി വെടിവെച്ചു കൊന്നു. ജഡങ്ങള്‍ മാനദണ്ഡപ്രകാരം സംസ്‌കരിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ചങ്ങലീരി, മൈലാംപാടം, വെള്ളപ്പാടം, കുളപ്പാടം, അക്കിപ്പാടം ഭാഗങ്ങളില്‍ നിന്നാണ് കാട്ടുപന്നികളെ കൊന്നത്. അംഗീകൃത ഷൂട്ടര്‍മാരായ ദിലീപ്കുമാര്‍, സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു ദൗത്യം.

വ്യാഴാഴ്ച രാത്രി ഏഴിന് തുടങ്ങിയ ദൗത്യം പുലര്‍ച്ചെ അഞ്ചോടെയാണ് അവസാനിച്ചത്. നിരന്തരം കാട്ടുപന്നി ആക്രമണമുണ്ടാകുന്ന അക്കിപ്പാടത്ത് രാത്രി 10, 12 പുലര്‍ച്ചെ നാല് മണി വരെയുള്ള സമയങ്ങളില്‍ സംഘം പട്രോളിങ് നടത്തി.

ഇവിടെ നിന്നും ഒരു കാട്ടുപന്നിയെ കൊന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, വിവിധ വാര്‍ഡ് അംഗങ്ങളായ പി. അജിത്ത്, ഹരിദാസന്‍ ആഴ്‌വാഞ്ചേരി, സിദ്ദീഖ് മല്ലിയില്‍, കോട്ടോപ്പാടം പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ്, സുഫിയാന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നിശല്യം രൂക്ഷമാണ്. അക്കിപ്പാടം ഭാഗത്ത് കാട്ടുപന്നികള്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായിട്ടുണ്ട്. രണ്ട് മാസത്തിനിടെ അക്കിപ്പാടത്ത് മൂന്ന് സംഭവങ്ങളിലായി നാല് ഇരുചക്ര വാഹനയാത്രക്കാര്‍ക്കാണ് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞാണ് ആളുകള്‍ക്ക് പരിക്കേറ്റത്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ശക്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild boarsMan Animal Conflict
News Summary - Wild boars shot dead in Kumaramputhur
Next Story