തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി; സി.പി.എം നേതാവിന്റെ നടപടി വിവാദമാകുന്നു
text_fieldsഅടൂര്‍: കടമ്പനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഗ്രാമസഭയിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയ എ.ഡി.എസ് പ്രസിഡന്റായ സി.പി.എം നേതാവിന്റെ നടപടി വിവാദമാകുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കടമ്പനാട് വടക്ക് റബര്‍ ഉൽപാദക സഹകരണ സംഘത്തിലാണ് യോഗം നടന്നത്.
എ.ഡി.എസ് പ്രസിഡന്റും സി.പി.എം കടമ്പനാട് ലോക്കൽ കമ്മിറ്റി അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ ജെ. സതിയാണ് അധ്യക്ഷപ്രസംഗത്തിനിടയില് തൊഴിലുറപ്പ് തൊഴിലാളികളോട് വിവാദപരാമര്‍ശം നടത്തിയത്. കൃത്യം മൂന്ന് മണിക്ക് ഗ്രാമസഭയില്‍ പങ്കെടുക്കണമെന്നാണ് തൊഴിലാളികളോട് അറിയിച്ചിരുന്നത്. എന്നാല്‍, വൈകീട്ട് ഫോട്ടോ എടുത്തശേഷമേ പോകുന്നുള്ളൂവെന്ന് തൊഴിലാളികള്‍ തൊഴിലുറപ്പ് മേറ്റിനെ അറിയിച്ചു.
ഗ്രാമസഭയില്‍ ക്വോറം തിയാതെവന്നതിനാല് തൊഴിലാളികളെ എത്രയും പെട്ടെന്ന് ഗ്രാമസഭയില്‍ പങ്കെടുപ്പിക്കണമെന്ന് മേറ്റിനോട് വാര്‍ഡ് അംഗം ഷീജാകൃഷ്ണന്‍ അറിയിച്ചു. അതുപ്രകാരം കുറച്ച് തൊഴിലാളികള്‍ എത്തിയപ്പോള്‍ എ.ഡി.എസ് പ്രസിഡന്റ് സതിയുടെ അധ്യക്ഷപ്രസംഗം നടക്കുകയായിരുന്നു.
തൊഴിലാളികള്‍ വൈകിയെത്തിയതില്‍ പ്രകോപിതയായ സതി പ്രസംഗത്തിനിടെ ‘മര്യാദകേട്’ കാണിക്കരുതെന്ന് പറഞ്ഞത് െതാഴിലാളികളെ ചൊടിപ്പിച്ചു. വിവാദപരാമര്‍ശം നടത്തിയ എ.ഡി.എസ് പ്രസിഡന്റ് രാജിവെക്കണമെന്നാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ ആവശ്യം.
വര്‍ഷങ്ങളായി ഗ്രാമസഭയില്‍ ക്വോറം തികക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളെ നിര്‍ബന്ധിച്ച് വിളിച്ചുവരുത്തിയാണ്. പഞ്ചായത്ത് ഓഫിസില്‍നിന്ന് ഗ്രാമസഭയിൽ പങ്കെടുത്തത് ഒരു ജീവനക്കാരിയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണനും മാത്രമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.