ഉപജീവനമാർഗം പോസ്റ്ററിലാക്കി സ്ഥാനാർഥി
text_fieldsപത്തനംതിട്ട: തെൻറ ഉപജീവനമാർഗം തന്നെ തെരഞ്ഞെടുപ്പ് പോസ്റ്ററാക്കിയ ഒരു സ്ഥാനാർഥിയുണ്ട് പത്തനംതിട്ടയിൽ. ചിരിക്കുന്ന മുഖത്തിന് പകരം അധ്വാനിക്കുന്ന പടമുള്ള പോസ്റ്ററാണ് ജനങ്ങളെ സ്വാധീനിക്കുക എന്നാണ് ഈ സ്ഥാനാർഥി പറയുന്നത്. മാന്യമായ ഉപജീവന മാർഗമുള്ളവർ രാഷ്ട്രീയത്തെ തൊഴിലാക്കില്ലെന്നും വ്യത്യസ്ത പോസ്റ്ററിലൂടെ ശ്രദ്ധനേടുന്ന പത്തനംതിട്ട നഗരസഭ രണ്ടാംവാർഡ് യു.ഡി.എഫ് സ്ഥാനാർഥി പി.ജി. യോഹന്നാൻ പറയുന്നു.റബർ ടാപ്പിങ് നടത്തുന്നതിെൻറയും വാഴക്കുലയുമായി നിൽക്കുന്നതിെൻറയും ചിത്രങ്ങളുമായാണ് യോഹന്നാൻ വോട്ട് അഭ്യർഥിക്കുന്നത്.
തെൻറ ജീവിതം എങ്ങനെയാണോ അതുപോലെ തന്നെ ജനങ്ങൾ കാണണം എന്നാണ് യോഹന്നാെൻറ നിലപാട്. കോൺഗ്രസിെൻറ സജീവ പ്രവർത്തകനായ യോഹന്നാൻ ആദ്യമായാണ് മത്സരിക്കുന്നത്. യോഹന്നാെൻറ പ്രധാന ജീവനോപാധി കൃഷിയാണ്. രാഷ്ട്രീയം ഒരു തൊഴിലാക്കരുത് എന്ന് യോഹന്നാൻ പറയുന്നു. ഒരു നല്ല രാഷ്ട്രീയക്കാരൻ സാധാരണക്കാരൻ ആയിരിക്കണം എന്നും യോഹന്നാൻ പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.