പണംവെച്ച് ചീട്ടുകളി ആറ് അന്തർസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
text_fieldsമോജാഹർ അലി, രാഹുൽ റാണ, സക്ലേക് മോസ്റ്റാക്, മോവർജെം ചൗധരി, അലി ഹുസൈൻ,
സോഹാൽ റാണ
പത്തനംതിട്ട: പണംവെച്ച് ചീട്ടുകളിച്ചതിന് ആറ് അന്തർസംസ്ഥാന തൊഴിലാളികളെ പന്തളം പൊലീസ് പിടികൂടി. ചീട്ടും 21,910 രൂപയും കളിക്കളത്തിൽനിന്ന് പിടിച്ചെടുത്തു. പന്തളം കടയ്ക്കാട് സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞപറമ്പിൽനിന്നാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ച ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ വളഞ്ഞു പിടികൂടുകയായിരുന്നു. പശ്ചിമബംഗാൾ ഉത്തർ ദിനജ്പുർ ജില്ലയിൽ സോനാഡാംഗി വില്ലേജിൽ ചെക്പോസ്റ്റ് ബൈദര വീട്ടിൽ മോജാഹർ അലി (23), രാഹുൽ റാണ (23), സക്ലേക് മോസ്റ്റാക് (22), മോവർജെം ചൗധരി (25), അലി ഹുസൈൻ (24), സോഹാൽ റാണ (26) എന്നിവരാണ് അറസ്റ്റിലായത്. പന്തളം ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, എസ്.ഐമാരായ രാജേഷ്, ഗ്രീഷ്മ, സി.പി.ഒമാരായ രാജു, സുശീലൻ, സഞ്ചയൻ, അമീഷ്, അർജുൻ, അൻവർഷാ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.