നഗ്നതാപ്രദർശനം; വയോധികന് രണ്ടുവർഷം കഠിനതടവ്
text_fieldsകൊച്ചുകുഞ്ഞ്
പത്തനംതിട്ട: പെൺകുട്ടിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ കേസിൽ വയോധികന് രണ്ടുവർഷവും മൂന്നുമാസവും കഠിന തടവും 50,000 രൂപ പിഴയും. തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് നെല്ലിമല കാവുമണ്ണിൽ വീട്ടിൽ കെ. കൊച്ചുകുഞ്ഞാണ് (തങ്കച്ചൻ -63) ശിക്ഷിക്കപ്പെട്ടത്. പത്തനംതിട്ട അതിവേഗ സ്പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസാണ് വിധി പുറപ്പെടുവിച്ചത്.
2023 ഒക്ടോബർ 30നാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്കുനേരെ, പ്രതി കുളിക്കുകയാണെന്ന വ്യാജേന നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഇത് കുട്ടിയുടെ മാതാവ് മൊബൈലിൽ പകർത്തിയപ്പോൾ ഭീഷണിപ്പെടുത്തി. കോയിപ്രം എസ്.ഐ എസ്. ഷൈജു നവംബർ 27ന് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. പിഴ അടച്ചില്ലെങ്കിൽ നാല് ആഴ്ച കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു.
എസ്.ഐ ജി. ഉണ്ണികൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുന്നും 14 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷൻ നടപടികളിൽ എ.എസ്.ഐ ഹസീന പങ്കാളിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.