Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീണ്ടും ബജറ്റ്;...

വീണ്ടും ബജറ്റ്; ഓർമയുണ്ടോ ഈ വാഗ്ദാനങ്ങൾ

text_fields
bookmark_border
Kerala Budget 2022, agricultural sector
cancel

പത്തനംതിട്ട: സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ കഴിഞ്ഞ ബജറ്റുകളിലെ മിക്ക പ്രഖ്യാപനങ്ങളും കടലാസിൽ ഒതുങ്ങി. ഇടതു സർക്കാറിന്‍റെ 2016ലെ ആദ്യബജറ്റ് മുതൽ നടപ്പാക്കാൻ കഴിയാതെ കിടക്കുന്ന നിരവധി പ്രഖ്യാപനങ്ങളുണ്ട്. ഓരോ ബജറ്റിലും പുത്തൻപ്രഖ്യാപനങ്ങൾ വരുമ്പോൾ പഴയത് മറക്കുകയാണ്. ജില്ല ആസ്ഥാനത്ത് അബാൻ ജങ്ഷനിൽ 50 കോടിയുടെ മേൽപാലം നിർമിക്കുമെന്ന് ഇടതു മുന്നണിയുടെ ആദ്യബജറ്റിൽ പറഞ്ഞതാണെങ്കിലും മാസങ്ങൾക്ക് മുമ്പാണ് പണി തുടങ്ങിയത്.

2016ലെ ബജറ്റിലെ റാന്നിയിൽ റബർപാർക്കും പ്രഖ്യാപനത്തിൽ ഒതുങ്ങി. പെരുനാട്ടിലെ മണക്കയത്ത് 250 ഏക്കർ സ്ഥലവും ഇതിനായി തെരഞ്ഞെടുത്തതാണ്. പത്തനംതിട്ടയിലെ ഇൻഡോർ സ്റ്റേഡിയം വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പായിട്ടില്ല.

പമ്പാ ആക്ഷൻ പ്ലാനിന്‍റെ ഭാഗമായി പത്തനംതിട്ട കേന്ദ്രമാക്കി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാനും ബജറ്റിൽ പദ്ധതിയിട്ടതാണ്. തിരുപ്പതി മാതൃകയിൽ ശബരിമലയിൽ പരമാവധി സൗകര്യം ഒരുക്കുമെന്നത് 2019ലെ ബജറ്റിലെ വാഗ്ദാനമായിരുന്നു. അത് ഇപ്പോൾ വിസ്മൃതിയിലാണ്. 2016ലെ ബജറ്റിൽ ആറൻമുളയിൽ 40 കോടിയുടെ ചട്ടമ്പിസ്വാമി സാംസ്കാരിക സമുച്ചയം നിർമിക്കുമെന്നുണ്ടായിരുന്നു. ഇതും നടപ്പായില്ല. ഇതിനായുള്ള സ്ഥലം കണ്ടെത്താൻപോലും കഴിഞ്ഞിട്ടില്ല. 2016ലെ ബജറ്റിലെ അടൂരിലെ നഗരസഭ സ്റ്റേഡിയം നിർമാണം, പന്തളം റവന്യൂ ടവർ എന്നിവയും ഇനിയും യാഥാർഥ്യമായിട്ടില്ല. കോഴഞ്ചേരിയിൽ സമാന്തര പാലം നിർമാണം 2016ലെ ഇടതു മുന്നണിയുടെ ബജറ്റിലുള്ളതാണ്. ഇതിന്‍റെ നിർമാണം തുടങ്ങിയെങ്കിലും മുടങ്ങിക്കിടക്കുകയാണ്. പത്തനംതിട്ട നഗരസഭയിൽ എസ്.സി വകുപ്പിന് കീഴിലെ വെട്ടിപ്പുറത്തെ സുബല പാർക്ക് നിർമാണവും മുടങ്ങിക്കിടക്കുന്നു. 2016ലെ ബജറ്റിൽ പ്രഖ്യാപിച്ച പത്തനംതിട്ട, റാന്നി, അടൂർ എന്നിവിടങ്ങളിലെ കോടതി സമുച്ചയ നിർമാണങ്ങളും ഇനിയും നടപ്പായില്ല.

2021 ബജറ്റിലെ പ്രഖ്യാപനങ്ങളും നടപ്പായിട്ടില്ല

ജില്ലയിൽ വർക്കിങ് വിമൻസ് ഹോസ്റ്റൽ 2018ലെ ബജറ്റിലുള്ളതാണ്. 2021 ബജറ്റിലെ പ്രഖ്യാപനങ്ങളും നടപ്പായിട്ടില്ല. 2022ലെ ബജറ്റിൽ കോന്നിക്കായിരുന്നു കൂടുതൽ പ്രഖ്യാപനങ്ങൾ. കോന്നിയിൽ മലഞ്ചരക്ക് സുഗന്ധവ്യഞ്ജന സംഭരണ സംസ്കരണ കേന്ദ്രം, കോന്നി ബൈപാസ്, ടൗണിൽ ഫ്ലൈഓവർ, പ്രമാടത്ത് അന്താരാഷ്ട്ര സ്റ്റേഡിയം, കലഞ്ഞൂരിൽ പോളിടെക്നിക്, കോന്നിയിൽ മജിസ്ട്രേറ്റ് കോടതി ഇവയൊക്കെ ഇടംപിടിച്ചതാണ്. ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ട നഗരസഭ, ആറന്മുള, ഓമല്ലൂർ, മെഴുവേലി, ചെന്നീർക്കര, കുളനട പഞ്ചായത്തുകളിൽ കുടിവെള്ളത്തിന് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകളും ബജറ്റിലെ പ്രധാന പ്രഖ്യാപനമായിരുന്നു. കോഴഞ്ചേരി ബസ്സ്റ്റാൻഡ് നിർമാണം, പത്തനംതിട്ട, കോഴഞ്ചേരി ഔട്ടർ റിങ് റോഡുകൾക്കും ബജറ്റിൽ പണം അനുവദിച്ചതാണ്.

അടൂരിൽ സ്വപ്നമായി 77 കോടിയുടെ പദ്ധതികൾ

അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങളിലും നിരവധി പ്രഖ്യാപിത പദ്ധതികളാണ് വിസ്മൃതിയിലായിരിക്കുന്നത്. അടൂരിൽ മാത്രം പ്രഖ്യാപനത്തിലൊതുങ്ങിയത് 77 കോടിയുടെ പ്രഖ്യാപനമാണ്. അടൂര്‍ കെ.എസ്.ആര്‍.ടി.സി ഫുഡ് ഓവര്‍ ബ്രിഡ്ജിന് 5.50 കോടി, മണ്ണടി വേലുത്തമ്പി ദളവ പഠനഗവേഷണ കേന്ദ്രത്തിന് മൂന്ന് കോടി, അടൂര്‍ പി.ഡബ്ല്യു.ഡി കോംപ്ലക്‌സിന് അഞ്ച് കോടി എന്നിങ്ങനെ മൂന്ന് പദ്ധതികള്‍ക്കായി മാത്രം പ്രത്യേക ഭരണാനുമതി ലഭിച്ചു.

അടൂര്‍ റവന്യൂ കോംപ്ലക്‌സിന് അഞ്ചു കോടി, അടൂര്‍ ഹോമിയോ കോംപ്ലക്‌സിന് എട്ടുകോടി, ഏറത്ത് പഞ്ചായത്ത് ഓഫിസിന് ഒന്നരക്കോടി, പുതിയകാവില്‍ ചിറ ടൂറിസത്തിന് അഞ്ചുകോടി, അടൂര്‍ സാംസ്‌കാരിക സമുച്ചയത്തിന് അഞ്ചു കോടി, നെല്ലിമുഗള്‍-തെങ്ങമം- വെള്ളച്ചിറ-ആനയടി റോഡിന് 10 കോടിയും പ്രഖ്യാപിച്ചിരുന്നു. പന്തളത്ത് തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കുമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു. പന്തളം സബ് രജിസ്ട്രാര്‍ ഓഫിസിന് 4.50 കോടി, പന്തളം മൃഗാശുപത്രിക്ക് രണ്ട് കോടി, കൊടുമണ്‍ മുല്ലൂട്ട് ഡാം 3.50 കോടി എന്നിവയാണ് കഴിഞ്ഞ ബജറ്റുകളിൽ അടൂര്‍ മണ്ഡലം സംബന്ധിച്ച ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ നടന്നത്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budget
News Summary - kerala budget pathanamthitta
Next Story