81-ാം വയസ്സിലും എഴുത്ത് കെ.എൻ. അനിരുന്ധന് ഹരം
text_fieldsപത്തനംതിട്ട: 81-ാം വയസ്സിലും എഴുത്തും വായനയും ഹരമാക്കി കെ.എൻ. അനിരുന്ധൻ. പേനയാണെെൻറ ആയുധമെപ്പോഴും, പേനയാണെെൻറ വാളെന്നും കെ.എൻ അനിരുദ്ധെൻറ വരികളാണിത്. ഇതുവരെ മൂവായിരത്തിലേറെ കവിതകൾ എഴുതിക്കഴിഞ്ഞു. എഴുതിയതത്രയും നോട്ട് ബുക്കിൽ സൂക്ഷിച്ചിട്ടുണ്ട്.
ഇപ്പോഴും മുടങ്ങാതെ എഴുതിക്കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് കവിതകൾ ഫേസ് ബുക്കിലും വാട്സ്ആപ്പിലും പ്രത്യക്ഷപ്പെടാറുണ്ട്. പത്തനംതിട്ട കല്ലറകടവ് വടക്കേമുറിയിൽ അനിരുദ്ധന് സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എഴുത്തിനോട് താൽപര്യമുണ്ട്. ജോലി സംബന്ധമായി ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ചിലതൊക്കെ പ്രസിദ്ധീകരിച്ചതൊഴിച്ചാൽ മറ്റൊരു കവിതയും പുറംലോകം കണ്ടിട്ടില്ല.
ഭീമമായ തുക താങ്ങാൻ കഴിയാത്തതിനാലാണ് കവിത പ്രസിദ്ധീകരണത്തിലേക്ക് കടക്കാത്തതെന്ന് അനിരുദ്ധൻ പറയുന്നു. അമ്പത് പേജുള്ള ഒരു ബുക്ക് പ്രസിദ്ധീകരിക്കാൻ 30,000 രൂപയാണ് ചോദിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാൽ അത് വേണ്ടെന്ന് െവച്ചു. പ്രകൃതി, മാതൃത്വം, രാഷ്ട്രീയം, കാലം, മാറ്റങ്ങൾ എന്നിവയാണ് കവിതയുടെ പ്രധാന വിഷയങ്ങൾ. സംസ്കൃതം, മണിപ്രവാളം, അറബി, ഇംഗ്ലീഷ്, ബംഗാളി, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകൾ എഴുതാനും വായിക്കാനും അറിയാം.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എഴുതാറുണ്ട്. ഇലക്ട്രിക്കൽ എൻജിനീയറിങാണ് പഠിച്ചത്. ഇപ്പോൾ വാർധക്യത്തിൽ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്. ഇപ്പോഴത്തെ കുട്ടികൾ പുസ്തകങ്ങൾ വാങ്ങി വായിക്കണമെന്ന അഭിപ്രായമാണ് അനിരുദ്ധന്. വായന എന്ന അനുഭവം ഒന്നുവേറെയാണെന്നും അദ്ദേഹം പറയുന്നു. കിട്ടുന്ന പുസ്തകങ്ങളും ആനുകാലികങ്ങളും ഇതിനിടയിൽ വായിക്കും. കവിതകൾ എന്നെങ്കിലും പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അനിരുദ്ധൻ. ഭാര്യ പരേതയായ ജൈനമ്മ. മക്കൾ : അശോക്, മനു.
പഴകുളം നിവാസികളെ വായനയിലേക്ക് നയിച്ച 'സ്വരാജ്' ഗ്രന്ഥശാല
അടൂര്‍: അക്ഷരമറിയുംമുമ്പേ വിട്ടുപോയ മകളുടെ ഓര്മക്ക് സാമൂഹികപ്രവര്‍ത്തകനായ പഴകുളം മേട്ടുംപുറം എസ്. മീരാസാഹിബ് ആരംഭിച്ച 'സ്വരാജ്' സ്വകാര്യ ഗ്രന്ഥശാല ഇന്ന് നാടിെൻറ നാഡിസ്പന്ദനമാണ്. 'അക്ഷരമുറ്റം' എന്ന പേരില്‍ മീരാസാഹിബ് തെൻറ വീടിെൻറ വരാന്തയില്‍ ദിനപത്രങ്ങള്‍ തദ്ദേശവാസികള്‍ക്ക് വായിക്കാന്‍ വെച്ചായിരുന്നു തുടക്കം.
2003ല്‍ വില്പനനികുതി സീനിയര്‍ ഗ്രേഡ് ഓഫിസറായി വിരമിച്ചശേഷം 2005ല്‍ മീരാസാഹിബ് 3000 പുസ്തകങ്ങളുമായി തുടങ്ങിയ ഗ്രന്ഥശാല 12000ല്‍പരം പുസ്തകങ്ങളുമായി എ ഗ്രേഡില്‍ പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിെൻറ മകള്‍ നൂര്‍നിസ ജന്മന ഹൃദയസംബന്ധമായ തകരാർ കാരണം നാലുമാസം പ്രായമുള്ളപ്പോള്‍ വിട്ടുപോയി. നൂര്നിസയുടെ സ്മരണക്കാണ് ഗ്രന്ഥശാല ആരംഭിച്ചത്.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ബാല, യുവജന, വയോജന, കല, കായിക സാംസ്കാരിക വേദികള്‍, ജൈവകൃഷി, കിടപ്പുരോഗികള്‍ക്ക് ചികിത്സ, പി.എസ്.സി കോച്ചിങ് ക്ലാസുകള്‍, മോട്ടിവേഷന്‍, അക്കാദമിക് ക്ലാസുകള്‍, വെബ് മീറ്റുകള്‍ തുടങ്ങിയവ നടത്തിവരുന്നു.
പുസ്തകം അക്ഷര സേനാംഗങ്ങള്‍ വീടുകളില്‍ എത്തിച്ച് വിതരണം ചെയ്യുന്നു. അന്തർസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്കി. ഓണ്‍ലൈനില്‍ കുട്ടികളുടെ കല-സാംസ്കാരിക പരിപാടികളും ചിത്രരചന മത്സരങ്ങളും സംഘടിപ്പിക്കുന്നു. രക്തദാനസേനയും അക്ഷരസേനയും രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്.
2007ല്‍ ജില്ലയിലെ മികച്ച യൂത്ത് ക്ലബിനുള്ള യുവജനക്ഷേമ ബോര്‍ഡ് അവാര്‍ഡ്, 2008ല്‍ നെഹ്റു യുവകേന്ദ്രയുടെ അവാര്‍ഡ് എന്നിവ സ്വരാജിന് ലഭിച്ചിട്ടുണ്ട്. എസ്. മീരാസാഹിബ് (പസി.), മുരളി കുടശനാട് (വൈ.പ്രസി.), മീര ടി. അബ്ദുല്ല (സെക്ര.), സാദിഖ് ഇസ്മയില്‍ (ജോ.സെക്ര.) എന്നിവരടങ്ങുന്ന സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.