Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightനായ് ശല്യം രൂക്ഷം:...

നായ് ശല്യം രൂക്ഷം: സ്കൂളിൽ പോകാൻ ബാഗുമാത്രം പോരാ; വടിയും കല്ലും കരുതണം

text_fields
bookmark_border
street dogs
cancel

പന്തളം: പുസ്തകവും ബാഗും മാത്രം പോരാ സ്കൂളിൽ പോകാൻ വടിയും കല്ലും കൂടി കരുതണം പന്തളത്തെ വിദ്യാർഥികൾക്ക്. തെരുവുനായ്ക്കളെ പേടിച്ചാണ് വിദ്യാർഥികളുടെ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര. ദിവസവും രക്ഷിതാക്കൾ വിദ്യാർഥികളെ സ്കൂളിലാക്കാനും വൈകീട്ട് തിരികെ വിളിക്കാനും നിന്നാൽ ജോലിക്ക് പോകാൻ കഴിയാതെ വരും. ഇക്കാര്യം കണക്കിലെടുത്താണ് വിദ്യാർഥികൾ പ്രതിരോധത്തിനായി സ്വന്തം നിലയിൽ മുൻകരുതൽ എടുക്കുന്നത്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സംവിധാനം ഒരുക്കണമെന്ന് പലതവണ പറഞ്ഞെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. ഒറ്റക്ക് വരുന്ന സ്ത്രീകളെയും കുട്ടികളെയുമാണ് തെരുവുനായ്ക്കൾ കൂടുതലായി ആക്രമിക്കുന്നത്. ഇത് ഒഴിവാക്കാൻ കൂട്ടംകൂടിയാണ് വിദ്യാർഥികളുടെ യാത്ര. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ നിരവധി പേർക്കാണ് പന്തളത്ത് നായുടെ കടിയേറ്റത്. ഇപ്പോഴും പലരും ചികിത്സയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി കടയ്ക്കാട് മേഖലയിൽ നായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:streetdog
News Summary - Students are suffering due to dog harassment
Next Story