Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅമൃത് 2.0; പത്തനംതിട്ട...

അമൃത് 2.0; പത്തനംതിട്ട നഗരസഭക്ക് 8.5 കോടി അധികം ലഭിക്കും

text_fields
bookmark_border
അമൃത് 2.0; പത്തനംതിട്ട നഗരസഭക്ക് 8.5 കോടി അധികം ലഭിക്കും
cancel

പത്തനംതിട്ട: അമൃത് 2.0 പദ്ധതിയുടെ ഭാഗമായി നഗരസഭക്ക് 8.50 കോടി അധികം ലഭിക്കും. നഗരത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ പുതിയ ജലസംഭരണികൾ സ്ഥാപിക്കാൻ നഗരസഭ ആവശ്യപ്പെട്ട തുകക്കാണ് സംസ്ഥാനതല സാങ്കേതിക സമിതി അംഗീകാരം നൽകിയിരിക്കുന്നത്.

ഉയർന്ന സ്ഥലങ്ങളായ പൂവമ്പാറ, വഞ്ചിപ്പൊയ്ക, പരുവപ്ലാക്കൽ എന്നിവിടങ്ങളിൽ ജലസംഭരണികൾ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥല ഉടമകൾ ഭൂമി സൗജന്യമായി നഗരസഭക്ക് കൈമാറും. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭക്ക് അനുവദിച്ച 21 കോടിയിൽനിന്ന് ജലസംഭരണി നിർമാണത്തിന് ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നഗരസഭ കൂടുതൽ തുകക്കായി അമൃത് മിഷനെ സമീപിച്ചത്. അപേക്ഷക്ക് ഹൈപവർ കമ്മിറ്റി അംഗീകാരം നൽകുന്നതോടെ പുതിയ ജലസംഭരണികളുടെ നിർമാണം വേഗത്തിലാകും.

പുതിയ കുടിവെള്ള സ്രോതസ്സ് കണ്ടെത്തൽ, ആധുനിക ജലശുദ്ധീകരണ സംവിധാനം, പുതിയ ജല സംഭരണികൾ, നിലവിലെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്തൽ, എല്ലാ പ്രദേശങ്ങളെയും ശൃംഖലയുടെ ഭാഗമാക്കൽ തുടങ്ങി എല്ലാ മേഖലയെയും ഉൾപ്പെടുത്തിയ പദ്ധതി പ്രവർത്തനം നടന്നുവരുകയാണ്. മൂന്ന് ഘട്ടത്തിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി.

രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ പുരോഗമിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പാമ്പൂരിപ്പാറയിലെ സ്ഥലത്ത് സ്ഥാപിക്കുന്ന ആധുനിക ജലശുദ്ധീകരണ പ്ലാന്‍റിന്‍റെ ടെൻഡർ നടപടി പൂർത്തിയായി. 10 ദശലക്ഷം ലിറ്റർ ശേഷിയുള്ള പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും. കല്ലറക്കടവിലെ പുതിയ ഇൻടേക് വെൽ നിർമാണം നേരത്തേ പൂർത്തിയാക്കിയിരുന്നു.

ജലസംഭരണികളുടെ നിർമാണത്തിന് ഹൈപവർ കമ്മിറ്റിയുടെ അംഗീകാരം ഈ മാസം തന്നെ ലഭിക്കുമെന്നാണ് നഗരസഭ ഭരണ സമിതി പ്രതീക്ഷിക്കുന്നത്. നഗരത്തിന്റെ ഭാവി ആവശ്യകത കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതിയാണ് നഗരസഭ തയാറാക്കിയിരിക്കുന്നത്. നഗരത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സമ്പൂർണ കുടിവെള്ള പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ പൂർത്തിയാക്കുന്ന മികച്ച മാതൃകയും നഗരസഭ മുന്നോട്ടു വെക്കുകയാണെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta Municipal Corporation
News Summary - Pathanamthitta Municipal Corporation will get 8.5 crore more
Next Story