Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതമ്മിൽ ഭേദം, പിന്നെ...

തമ്മിൽ ഭേദം, പിന്നെ ഓളവും...

text_fields
bookmark_border
തമ്മിൽ ഭേദം, പിന്നെ ഓളവും...
cancel

പത്തനംതിട്ട: തെരെഞ്ഞടുപ്പ് അടുക്കുംതോറും ആരെ വരിക്കണമെന്നതിൽ വോട്ടർമാർ തീരുമാനങ്ങളിലേക്ക് കടന്നുതുടങ്ങി. വ്യക്തമായ രാഷ്ട്രീയമില്ലാത്തവർ ഇടക്ക് കൺഫ്യൂഷനിലായെങ്കിലും അത് മാറ്റി തീരുമാനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. മിക്കവരും സ്ഥാനാർഥികളിൽ ഭേദെപ്പട്ടവരെയും വിജയിക്കുമെന്ന ഓളം സൃഷ്ടിച്ചുകഴിഞ്ഞവരുടെയും അടുക്കലേക്കാണ് കൂറുമാറിയിരിക്കുന്നത്. രാഷ്ട്രീയാനുഭാവമില്ലാത്തവരുടെ മാറ്റമാണ് വോട്ടെടുപ്പിൽ ഫലം നിർണയിക്കുന്നത്.

ബുറെവി ചുഴലിയുടെ വരവുപോലെയായിരുന്നു തുടക്കത്തിൽ. സംസ്ഥാന സർക്കാറിനെതിരായ അഴിമതിയും ആരോപണങ്ങളും എല്ലാം ചേർന്ന് ഇടതുപക്ഷത്തിനെതിരെ വലിയ ചുഴലിക്കാറ്റ് വീശുമെന്ന നിലയായിരുന്നു. പ്രചാരണം മുറുകിയപ്പോൾ കാറ്റൊക്കെ ശമിച്ച് മഴയിലേക്ക് കാര്യങ്ങളെത്തിയെന്നാണ് ഫീൽഡിൽനിന്ന് ലഭിക്കുന്ന വിവരം.

സ്ഥാനാർഥി നിർണയം കഴിഞ്ഞ് പ്രചാരണം മുറുകിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. രാഷ്ട്രീയത്തിലുപരി പലയിടത്തും മതം, സമുദായം തുടങ്ങിയവ പ്രധാന പരിഗണനവിഷയമായി മാറി. അതോടെ വലിയ പരിക്കുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലേക്ക് എൽ.ഡി.എഫ് എത്തി. ബി.ജെ.പി ഇരുമുന്നണിക്കും ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. എസ്.ഡി.പി.ഐ എണ്ണെപ്പട്ട ചിലയിടങ്ങളിൽ ഇരുപാർട്ടിക്കും ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞടുപ്പുകാലത്ത് ഉണ്ടായ ഉണർവൊന്നും ബി.ജെ.പി പക്ഷത്ത് ഇപ്പോൾ പ്രകടമല്ല. കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പിൽ നേടിയ സീറ്റുകൾ നിലനിർത്താനുള്ള പെടാപ്പാടാണ് ബി.ജെ.പിയുടെ വാർഡുതല പ്രവർത്തകർ പങ്കുെവക്കുന്നത്. ജില്ല പഞ്ചായത്തുകൾ ബി.ജെ.പിക്ക് ഇപ്പോഴും ബാലികേറാമലയാണ്.

എസ്.ഡി.പി.ഐ വിജയം പ്രതീക്ഷിക്കുന്നത് അപൂർവം സ്ഥലങ്ങളിലാണ്. എന്നിരുന്നാലും പലരുടെയും ഊണുമുടക്കുന്നതിൽ അവർ നിർണായക പങ്കുവഹിക്കുന്നു. രാഷ്ട്രീയകാലാവസ്ഥ അനുകൂലമാണെങ്കിലും താഴെതട്ടിൽ പലയിടത്തും കോൺഗ്രസിന് കാര്യമായ പ്രവർത്തനമില്ല. ഒപ്പം സീറ്റുമോഹിച്ചവർ ഒളിഞ്ഞും തെളിഞ്ഞും പാരപണിയുന്നു. ഹിന്ദു ഭൂരിപക്ഷമേഖലകളിലെ വാർഡുകളിലാണ് കോൺഗ്രസിന് ആളൊഴിഞ്ഞ തട്ടകങ്ങളുള്ളത്.

മുസ്ലിം സമുദായത്തിൽനിന്നാണ് കോൺഗ്രസിന് കട്ട സപ്പോർട്ട് ലഭിക്കുന്നതെന്ന് നേതാക്കൾ സമ്മതിക്കുന്നു. അതേസമയം, ക്രിസ്ത്യൻ സമുദായം പഴയപോലെ തുണക്കുന്നിെല്ലന്നും അവർ പറയുന്നു. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ ഇടതുപ്രവേശനവും ക്രിസ്ത്യൻ സമുദായെത്ത ഇടതുപക്ഷത്തോട് അടുപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയനിരീക്ഷകർ അഭിപ്രായെപ്പടുന്നു.

അവസാന നിമിഷമായപ്പോൾ പലയിടത്തും അടിയൊഴുക്കുകൾ ശക്തമാണ്. ബി.ജെ.പി ഉയർത്തുന്ന ഭീഷണി, ജാതി, മതം, ചില വ്യക്തികളുടെ സ്വാധീനം, കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം, വാഗ്ദാനങ്ങൾ തുടങ്ങിയവയിലൂടെയാണ് അടിയൊഴുക്കുകൾ സാധ്യമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - The difference between the two ...
Next Story