Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗ്രാമപഞ്ചായത്ത്...

ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി; കടപ്രയിലെ ബിറ്റുമിൻ പ്ലാൻറ് പ്രവർത്തനം നിർത്തിവെച്ചു

text_fields
bookmark_border
ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി; കടപ്രയിലെ ബിറ്റുമിൻ പ്ലാൻറ് പ്രവർത്തനം നിർത്തിവെച്ചു
cancel

കുമ്പനാട്: കടപ്ര തട്ടക്കാട് പ്രവർത്തിച്ചുവരുന്ന ബിറ്റുമിൻ ടാർ മിക്സിങ് പ്ലാൻറ് പ്രവർത്തനം നിർത്തിവെച്ചു. പ്ലാൻറ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി പ്ലാന്റ് കവാടം ഉപരോധിച്ചതിനെ തുടർന്നാണ് നടപടി. പ്രദേശവാസികളുടെ ശക്തമായ സമരത്തെ തുടർന്ന് 25ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി പ്ലാന്റിന് നൽകിയ അനുമതി റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. ബുധനാഴ്ച രാവിലെ പ്ലാൻറ് പ്രവർത്തനം നടത്തുന്നതായി ശ്രദ്ധയിൽപെട്ടതോടെ ജനങ്ങൾ സംഘടിക്കുകയും പ്ലാന്റിലേക്കുള്ള വഴി ഉപരോധിക്കുകയും ചെയ്തു. തുടർന്ന് പത്താം വാർഡ് മെംബർ മുകേഷ് മുരളി പഞ്ചായത്തിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടീസ് വാങ്ങി സമരസമിതിക്കും കോയിപ്രം പൊലീസിനും നൽകി.

പ്ലാന്‍റിന് നൽകിയ അനുമതി റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് പഞ്ചായത്ത് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉപരോധത്തിന് ചെയർമാൻ ബിജു കുഴിയുഴത്തിൽ, എസ്. രാജീവൻ, കെ.എം. തോമസ്, അഡ്വ. ജെസി സജൻ, ശ്രീകല ജയൻ തുടങ്ങിയവർ നേതൃത്വം നൽകി. പിന്തുണയുമായി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ, സി.പി.എം ഏരിയ കമ്മിറ്റി അംഗം എ.കെ. സന്തോഷ് കുമാർ, ബി.ജെ.പി ആറന്മുള മണ്ഡലം പ്രസിഡൻറ് ദീപ ജി. നായർ, സെക്രട്ടറി രഘുവരൻ കോയിപ്രം, എസ്.യു.സി.ഐ കമ്യൂണിസ്റ്റ് പത്തനംതിട്ട ജില്ല സെക്രട്ടറി ബിനു ബേബി, ശരണ്യ രാജ് എന്നിവരും എത്തിയിരുന്നു.

ഇതേ സമയം ഡി.വൈ.എഫ്.ഐ ഇരവിപേരൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്ലാന്റിന് സ്റ്റോപ് മെമ്മോ എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ.എസ്. രാജീവ്, ജില്ല കമ്മിറ്റി അംഗം അനീഷ് കുന്നപ്പുഴ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രാഹുൽ ഗോബി, വനമാലി ശർമ, ജയ്സൻ ജോസ്, സിബി കുമ്പനാട്, മിഥുൻ പുറമറ്റം, ജിൻസൺ കുമ്പനാട്, ഷൈൻ കുമ്പനാട് എന്നിവർ പങ്കെടുത്തു.


അനിശ്ചിതകാല സമരം 85 ദിവസം എത്തിയപ്പോൾ ഭാഗിക വിജയം

പ്ലാന്റിനെതിരെ വർഷങ്ങളായി ജനങ്ങൾ പ്രതിഷേധത്തിലാണ്. പ്രദേശവാസികൾ അതിരൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തുകയും പ്രവർത്തനം നിർത്തിവെക്കണമെന്ന് പട്ടികജാതി ഗോത്രവർഗ കമീഷൻ ഉത്തരവിടുകയും ചെയ്തതാണ്.

എന്നാൽ, വസ്തുതകൾ മറച്ചുവെച്ച് പ്ലാന്റ് ഉടമ അനുമതി നേടിയെടുക്കുന്നു എന്ന വാദം ഉയർത്തുകയായിരുന്നു ഗ്രാമപഞ്ചായത്ത് അധികൃതർ ഇക്കാലമത്രയും. എന്നാൽ, അനിശ്ചിതകാല സമരവുമായി പ്രദേശവാസികൾ പ്ലാറ്റിനു മുന്നിൽ പന്തൽ കെട്ടി പ്രതിഷേധം ആരംഭിച്ചിരുന്നു. മേയ് 24ന് പ്ലാന്‍റിന് മുന്നിലേക്ക് നടത്തിയ മാർച്ച് ഡോ. ഗീവർഗീസ് മാർ കൂറിലോസാണ് ഉദ്ഘാടനം ചെയ്തത്.

അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ സമരസമിതി ജൂൺ 22ന് പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി. അനിശ്ചിതകാല സമരം 85 ദിവസം എത്തിയപ്പോഴാണ് ഭാഗിക വിജയമെന്ന് അവകാശപ്പെടാവുന്ന തരത്തിൽ പഞ്ചായത്ത് പ്ലാന്റിന് സ്റ്റോപ് മെമ്മോ നൽകിയത്.

ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ സ്വാഭാവിക നടപടി എന്ന നിലയിലാണ് പഞ്ചായത്ത് പ്ലാന്റിന് നോട്ടീസ് നൽകിയിരിക്കുന്നത്. പ്ലാൻറ് പൂർണമായി പ്രവർത്തനം അവസാനിപ്പിച്ച് ജനങ്ങളുടെ സ്വൈരജീവിതം തിരിച്ചുപിടിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി ചെയർമാൻ ബിജു കുഴിയുഴത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MemoGram PanchayatBitumen Plant
News Summary - The gram panchayat issued a stop memo; The bitumen plant at Kadapra has been suspended
Next Story