ജല അതോറിറ്റിയുടെ കുഴിയിൽ വീണ ലോറി ആറുദിവസമായി നടുറോഡിൽ
text_fieldsവണ്ടിപ്പെരിയാർ-ശാസ്താംകോട്ട ദേശീയപാതയിൽ നെല്ലിമുകളിൽ ജല അതോറിറ്റിയുടെ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞ ലോറി
അടൂർ: ജല അതോറിറ്റിയുടെ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞ ലോറി ആറു ദിവസമായി റോഡിന് നടുവിൽ. വണ്ടിപ്പെരിയാർ-ശാസ്താംകോട്ട ദേശീയപാതയിൽ നെല്ലിമുകൾ ജങ്ഷന് സമീപം ആറുദിവസം മുമ്പാണ് ലോറി ജല അതോറിറ്റിയുടെ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞത്. തമിഴ്നാട്ടിൽനിന്ന് മണലുമായി വന്ന ലോറിയാണ് കുഴിയിൽ വീണ് അപകടം ഉണ്ടായത്. ലോറി കയറ്റമുള്ള ഭാഗത്ത് നടുറോഡിൽ കിടക്കുന്നതിനാൽ അപകട സാധ്യത ഏറെയാണ്.
തമിഴ്നാട്ടിൽനിന്ന് ഉടമ എത്തിയെങ്കിൽ മാത്രമേ ലോറി നന്നാക്കാൻ പറ്റുകയുള്ളൂവെന്ന് ഡ്രൈവർ പറയുന്നു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഒരുവർഷമായി ഈ ഭാഗത്ത് ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി റോഡ് തകർന്ന് എട്ടോളം അപകടങ്ങളാണ് ഉണ്ടായത്. ഇവിടെ രണ്ടുദിവസം മുമ്പ് നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ജല അതോറിറ്റി ജീവനക്കാരെ എത്തി പൊട്ടിയ പൈപ്പുകൾ മാറ്റി സ്ഥാപിച്ചു. ഇനി റോഡ് ടാർ ചെയ്യുന്ന ജോലി ദേശീയപാത അതോറിറ്റിക്കാണ്. എത്രയും വേഗം ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.