ക്വാറൻറീൻ ലംഘനം ചോദ്യംചെയ്തതിന് വീടുകയറി ആക്രമണം; വീട്ടമ്മക്ക് പരിക്ക്
text_fieldsപരിക്കേറ്റ ലളിതമ്മ
തിരുവല്ല: ക്വാറൻറീൻ ലംഘനം ചോദ്യംചെയ്തയാളുടെ വീടുകയറി മാരകായുധങ്ങളുമായി അഞ്ചംഗ സംഘം നടത്തിയ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റു. സി.പി.ഐ പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി മേപ്രാൽ മണപ്പറമ്പിൽ രാജുവിെൻറ ഭാര്യ ലളിതമ്മക്കാണ് (60) കാലിന് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ആേറാടെ ആയിരുന്നു സംഭവം.
രാജുവിെൻറ അയൽവാസിയായായ പുളിന്തറയിൽ സജി, മക്കൾ സാനു, സച്ചിൻ, സജിയുടെ സഹോദരൻ സുനി, മകൻ സുനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ലളിതമ്മ പറഞ്ഞു. സജിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കുടുംബാംഗങ്ങൾ ക്വാറൻറീനിൽ കഴിയാൻ ആരോഗ്യപ്രവർത്തകർ നിർദേശം നൽകിയിരുന്നു. എന്നാൽ, സജി നിർദേശം പാലിക്കാതെ പുറത്തിറങ്ങുന്നത് പതിവായിരുന്നു. രാജു ഇത് ചോദ്യംചെയ്തിരുന്നു. ഇതേതുടർന്നാണ് വൈകീട്ട് രാജുവിെൻറ വീട്ടിൽ കയറി സംഘം ആക്രമണം നടത്തിയത്. കമ്പിവടി ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമം അഴിച്ചുവിടുകയായിരുെന്നന്ന് ലളിതമ്മ പറഞ്ഞു. ഇരുമ്പുവടി ഉപയോഗിച്ചുള്ള അടിയേറ്റ് ലളിതമ്മയുടെ വലതുകാലിെൻറ അസ്ഥിക്ക് പൊട്ടലുണ്ട്. ലളിതമ്മ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിൽ രാജുവിെൻറ മക്കളായ മോഹിനിക്കും രാജീവിനും മർദനമേറ്റു.
തിരുവല്ല പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ മേപ്രാലിൽ നടന്ന ധർണ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അഡ്വ. കെ.ജി. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. തങ്കമണി വാസുദേവൻ അധ്യക്ഷത വഹിച്ചു. ശശികുമാർ, പി.ടി. ലാലൻ, പി.എസ്. റെജി, ജോയി, ജോബി പീടിയേക്കൽ, രാജു മേപ്രാൽ, മോനായി, റോബി തോമസ് തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.