Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightനെടുമ്പ്രം പഞ്ചായത്ത്...

നെടുമ്പ്രം പഞ്ചായത്ത് കുടുംബശ്രീ ഫണ്ട് വെട്ടിപ്പ്: ആവിയായത് ലക്ഷങ്ങൾ

text_fields
bookmark_border
നെടുമ്പ്രം പഞ്ചായത്ത് കുടുംബശ്രീ ഫണ്ട് വെട്ടിപ്പ്: ആവിയായത് ലക്ഷങ്ങൾ
cancel

തിരുവല്ല: സി.പി.എം ഭരിക്കുന്ന നെടുമ്പ്രം പഞ്ചായത്തിൽ കുടുംബശ്രീ ഫണ്ടിൽ നടന്നത് വൻ ക്രമക്കേട്. കണക്കും രേഖകളുമില്ലാതെ ആകെ 69 ലക്ഷത്തിന്‍റെ വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

മഹാപ്രളയത്തിനുശേഷം 2019ൽ പഞ്ചായത്തിലെ 174 കുടുംബശ്രീ യൂനിറ്റുകൾക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ഇതിൽ മൂന്നാം ഘട്ട സബ്സിഡിയായി അനുവദിച്ച 66,97,610 രൂപ വിതരണം ചെയ്തതിന് രേഖകൾ ഇല്ല. സംരംഭക ഗ്രൂപ്പുകൾക്ക് റിവോൾവിങ് ഫണ്ടായി നൽകിയ 6,60,900 രൂപക്കും മുഖ്യമന്ത്രിയുടെ സഹായ വായ്പ പദ്ധതിയിൽ അനുവദിച്ച 4,51,029 രൂപക്കും കണക്കില്ല. 13 വാർഡുകളുടെയും സി.ഡി.എസുകൾക്ക് സഹായമായി ഓരോ ലക്ഷം രൂപ അനുവദിച്ചെങ്കിലും സി.ഡി.എസ് ചെയർപേഴ്സന്‍റെ ഒന്നാം വാർഡ് ഒഴിച്ച് മറ്റ് 12 വാർഡുകളിലും തുക നൽകിയിട്ടില്ല. 2022 ഏപ്രിലിൽ ഷാലോം കുടുംബശ്രീ യൂനിറ്റ് നെടുമ്പുറം സർവിസ് സഹകരണ ബാങ്കിൽ അടക്കാൻ നൽകിയ 1.47 ലക്ഷം രൂപയും ബാങ്കിൽ അടച്ചിട്ടില്ല.

അയൽക്കൂട്ടം ഗ്രൂപ്പുകൾക്ക് നൽകേണ്ട സബ്സിഡി തുക പിൻവലിച്ച് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജീവൻ ദീപം ഡെത്ത് ക്ലെയിം ഇനത്തിൽ എട്ടാം വാർഡിലെ ഒരു അംഗത്തിന് ഒരു ലക്ഷം രൂപ നൽകിയതായി രേഖയിൽ ഉണ്ടെങ്കിലും ഇവർക്ക് 50,000 രൂപ മാത്രമാണ് ലഭിച്ചത്. 2022 അനുഗ്രഹ കുടുംബശ്രീക്ക് നൽകാൻ നാലര ലക്ഷം രൂപ സി.ഡി.എസ് ചെയർപേഴ്സൻ പി.കെ. സുജയുടെ പേരിൽ പിൻവലിച്ചെങ്കിലും തുക സംരംഭകർക്ക് നൽകിയതിന്റെ ഒരു രേഖയും ഇല്ല. പല രേഖകളിലും വ്യാജ ഒപ്പാണ് ഇട്ടിരിക്കുന്നത്. കേരള ചിക്കൻ എന്ന സംരംഭം തുടങ്ങുന്നതിന് അന്നമ്മ ചാക്കോ എന്ന പേരിൽ ഒന്നരലക്ഷം രൂപ നൽകിയതായി രേഖയുണ്ടെങ്കിലും ഈ വ്യക്തിക്ക് ഇങ്ങനെ ഒരു സംരംഭം ഇല്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും കണ്ടെത്തി. പഞ്ചായത്തിലെ ജനകീയ ഹോട്ടലിലെ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 20,000 രൂപ നടത്തിപ്പുകാർക്ക് ലഭിച്ചിട്ടില്ല. പകരം ഹോട്ടലുമായി ഒരു ബന്ധവുമില്ലാത്ത ശശികല എന്ന വ്യക്തിക്കാണ് പണം നൽകിയത്. സി.ഡി.എസ് അധ്യക്ഷ പി.കെ. സുജയുടെ പേരിൽ ചെക്ക് എഴുതി തുക മാറിയെടുത്തതായി ബാങ്കിൽനിന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തുക ചാർജ് ഓഫിസർ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2022 സെപ്റ്റംബർ മുതൽ 2023 ഏപ്രിൽവരെ സി.ഡി.എസ് അധ്യക്ഷയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് 5,15,870 രൂപ മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. 2009 മുതൽ സീന മോൾ അക്കൗണ്ടന്‍റും 2018 മുതൽ പി.കെ. സുജ അധ്യക്ഷയുമാണ്. ഓഡിറ്റ് വിഭാഗത്തിന്‍റെ അവസാന റിപ്പോർട്ട് കൂടി പുറത്തുവരുന്നതോടെ അഴിമതിയുടെ വ്യാപ്തി ഒരുകോടിക്കടുത്ത് എത്തുമെന്നാണ് ലഭിക്കുന്ന സൂചന.

തട്ടിപ്പിൽ സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെന്ന് പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും കോൺഗ്രസും ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KudumbashreeNedumbram Panchayatfund embezzlement
News Summary - Nedumbram Panchayat Kudumbashree fund embezzlement
Next Story