കാടല്ല, ഇവിടം തോടായിരുന്നു
text_fieldsമാള: ആളൂർ-കാരൂർ അണ്ണല്ലൂർ ജലസേചന കനാൽ കാടുകയറി ഉപയോഗ ശൂന്യമാവുന്നു. ആളൂർ പഞ്ചായത്തിലെ കാരൂർ മുതൽ അണ്ണല്ലൂർ വരെയുള്ള ഭാഗത്താണ് ജലസേചനം സാധ്യമാകാത്ത വിധം കാട് നിറഞ്ഞത്. ഇതിൽ രണ്ട് കിലോമീറ്റർ ആളൂർ, മാള പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കനാലാണിത്.
കാട്ടുചെടികളും വള്ളിപടർപ്പുകളും വളർന്നതോടെ കനാലാണെന്ന് തിരിച്ചറിയാത്ത അവസ്ഥയിലാണ്. കനാൽ വൃത്തിയാക്കാത്തതിൽ കർഷകർക്ക് ശക്തമായ പ്രതിഷേധമുണ്ട്. പഞ്ചായത്തും ജലസേചന വകുപ്പും പല കാരണം പറഞ്ഞ് ശുചീകരണത്തിൽനിന്ന് ഒഴിയുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഇതോടെ കനാൽ വെള്ളത്തെ ആശ്രയിച്ചുള്ള കൃഷി മുടങ്ങുന്ന സാഹചര്യമാണ്.
മുൻ വർഷങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ച് കനാൽ വൃത്തിയാക്കിയിരുന്നു. ഇപ്പോൾ അവരെ കനാൽ ശുചീകരണത്തിന് നിയോഗിക്കരുതെന്ന് സർക്കാർ നിർദേമുണ്ടെന്നാണ് പറയുന്നത്. ജലസേചന വകുപ്പ് ഉത്തരവാദിത്വത്തിൽനിന്ന് മാറി നിൽക്കുകയാണെന്ന് ആക്ഷേപമുണ്ട്. മഴ കുറവായതിനാൽ കനാൽ വെള്ളം കൃഷിക്ക് അനിവാര്യമാണ്. പ്രദേശങ്ങളിലെ കിണറുകളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ഇത് വേണം. കനാൽ ഉടൻ നന്നാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.