Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightമണ്ഡല പരിചയം: ...

മണ്ഡല പരിചയം: വീഴ്ത്തിയും വാഴിച്ചും ചാലക്കുടി

text_fields
bookmark_border
മണ്ഡല പരിചയം:  വീഴ്ത്തിയും വാഴിച്ചും ചാലക്കുടി
cancel

ചാലക്കുടി: 1957ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ അത്ര പ്രമുഖനല്ലാത്ത എതിരാളിയോട് തോറ്റപ്പോൾ കേരളത്തിലെ കോൺഗ്രസ് ആചാര്യനും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ പ്രതികരിച്ചത് ഒരു പഴത്തൊലിയിൽ ചവിട്ടി വീണുവെന്നാണ്. ചരിത്രപ്രസിദ്ധമായ ഫലിതം ആവർത്തിക്കപ്പെടുകയാണ്. ചാലക്കുടിയിൽ എപ്പോഴാണ് വീഴുക എപ്പോഴാണ് വാഴുക എന്നൊന്നും ഒരു മുന്നണിക്കും ഒരു സ്ഥാനാർഥിക്കും ഇന്നും ഉറപ്പിക്കാനാവില്ല. വർഗീയത, ജനാധിപത്യ ബോധത്തിെൻറ ഉയിർത്തെഴുന്നേൽപ്, സഹതാപതരംഗം, വികസനമുരടിപ്പ് എന്നിവയെല്ലാം വിവിധ തെരഞ്ഞെടുപ്പുകളിൽ പഴത്തൊലികളായിട്ടുണ്ട്. ഇടതിനെയും വലതിനെയും തുടർച്ചയായി കുറച്ചുകാലം വിജയിപ്പിക്കുന്ന പാരമ്പര്യമാണ് മണ്ഡലത്തിനുള്ളത്.

എട്ടുതവണ ഇടതുപക്ഷവും ഏഴു പ്രാവശ്യം കോൺഗ്രസിനൊപ്പവും കൂടി. പനമ്പിള്ളി ഗോവിന്ദമേനോെൻറ തട്ടകമെന്നനിലയിൽ ചാലക്കുടി കോൺഗ്രസ് മണ്ഡലമാണെന്ന് അവകാശമുന്നയിക്കാറുണ്ട്. എന്നാൽ, കർഷക-കമ്പനി തൊഴിലാളികളുടെ സംഘടനാപ്രവർത്തനത്താൽ ഇടതുപക്ഷത്തിന് ഇവിടെ അടിത്തട്ടിൽ വേരോട്ടമുണ്ട്.

പരിയാരം കർഷകസമരത്തിെൻറ ആവേശം 1957ലെ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചപ്പോൾ ഹരിജൻ സംവരണത്തിൽ സി.പി.ഐയിലെ പി.കെ. ചാത്തൻ മാസ്റ്ററും പി.എസ്.പിയിലെ സി.ജി. ജനാർദനനും വിജയിക്കുകയായിരുന്നു. എന്നാൽ, വിമോചനസമരത്തെ തുടർന്നുള്ള സംഭവവികാസങ്ങളാൽ ഇടതുമുന്നണിക്ക് മണ്ഡലം നഷ്ടപ്പെട്ടു. പിന്നെ ഇടതിന് 1977വരെ കാത്തിരിക്കേണ്ടിവന്നു.

അടിയന്തരാവസ്ഥയെ തുടർന്ന് കേരളത്തിലെ മിക്കവാറും മണ്ഡലങ്ങൾ യു.ഡി.എഫ് പക്ഷത്ത് നിന്നപ്പോൾ ചാലക്കുടി മാറിച്ചിന്തിച്ചു. അതോടെ തുടർച്ചയായി എം.എൽ.എ ആയിരുന്ന കോൺഗ്രസിലെ പി.പി. ജോർജ് വീണു. ഇടതുപക്ഷത്തുനിന്ന് മത്സരിച്ച് കേരള കോൺഗ്രസിലെ പി.കെ. ഇട്ടൂപ്പ് വിജയിക്കുകയും ചെയ്തു.

'80ൽ പി.കെ. ഇട്ടൂപ്പുതന്നെ വീണ്ടും എം.എൽ.എയായി. എന്നാൽ, 1882ൽ ഇട്ടൂപ്പ് യു.ഡി.എഫ് പക്ഷത്തേക്ക് മാറി മത്സരിച്ചപ്പോൾ ജനതാപാർട്ടിയിലെ കെ.ജെ. ജോർജിനെ ചാലക്കുടി തെരഞ്ഞെടുത്തു.

പിന്നീട് രാജീവ് തരംഗത്തിൽ റോസമ്മ ചാക്കോയെ മത്സരിപ്പിച്ച് 1991ലാണ് കോൺഗ്രസ് ചാലക്കുടി പിടിച്ചെടുത്തത്. രണ്ടു തവണ വിജയിച്ച കോൺഗ്രസിലെ സാവിത്രി ലക്ഷ്മണനെ തോൽപിച്ച് 2006ൽ സി.പി.എമ്മിലെ ബി.ഡി. ദേവസിയെ എം.എൽ.എ ആക്കിയതോടെ വീണ്ടും ചാലക്കുടി ഇടത്തോട്ടുമാറി. 2011ലും 2016ലും കൂടി വിജയിച്ച ബി.ഡി. ദേവസിയാണ് ഏറ്റവും കൂടുതൽ കാലം ചാലക്കുടി എം.എൽ.എ ആയത്. കോൺഗ്രസിലെ പി.പി. ജോർജും മൂന്നുവട്ടം വിജയിച്ചെങ്കിലും 1965ലെ തെരഞ്ഞെടുപ്പിൽ നിയമസഭയിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാലും പിരിച്ചുവിട്ടതിനാലും എം.എൽ.എ ആകാനായില്ല.

തുടർച്ചയായി ഒരു മുന്നണിയെ വിജയിപ്പിക്കുന്നതോടൊപ്പം ഒരാൾക്കുതന്നെ ഒന്നിൽ കൂടുതൽ അവസരം നൽകുക എന്ന പ്രവണതകൂടി മണ്ഡലം പ്രകടിപ്പിച്ച് പോന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സന്നാഹങ്ങൾ മുറുകുമ്പോൾ ബി.ഡി. ദേവസിക്ക് തന്നെ നാലാം ഊഴം നൽകണമോ എന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്. എന്നാൽ, ചാലക്കുടിയുടെ സ്പന്ദനം അറിയുന്ന പ്രാദേശിക സ്ഥാനാർഥിയെ നിർത്തി തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാൻ യു.ഡി.എഫ് കരുക്കൾ നീക്കിത്തുടങ്ങി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആറു പഞ്ചായത്തുകൾ ഇടതുപക്ഷവും നഗരസഭയും ഒരു പഞ്ചായത്തും യു.ഡി.എഫും പിടിച്ചെടുത്തിട്ടുണ്ടെങ്കിലും നിയമസഭയിലേക്ക് ഏത് മുന്നണിയെ പറഞ്ഞയക്കണമെന്ന് ചാലക്കുടി മനസ്സ് തുറന്നിട്ടില്ല.

നിയമസഭ ഇതുവരെ

1957

പി.കെ. ചാത്തൻ (കമ്യൂണിസ്റ്റ്) 43,454

സി.ജെ. ജനാർദനൻ (പി.എസ്.പി) 42,997

ഭൂരിപക്ഷം -457

1960

സി.ജെ. ജനാർദനൻ (പി.എസ്.പി) 66,618

കെ.കെ. ബാലകൃഷ്ൺ (കോൺ) 66,454

ഭൂരിപക്ഷം -164

1965

പി.പി. ജോർജ് (കോൺ) 18,873

ബി.സി. വർഗീസ് (സ്വത) 14,165

ഭൂരിപക്ഷം -4708

1967

പി.പി. ജോർജ് (കോൺ) 26,568

പി.കെ. ചാത്തൻ (സി.പി.ഐ) 23,107

ഭൂരിപക്ഷം -3461

1970

പി.പി. ജോർജ് (കോൺ) 32,223

ടി.എൽ. ജോസഫ് (സ്വത) 22,794

ഭൂരിപക്ഷം -9429

1977

പി.കെ. ഇട്ടൂപ്പ് (കെ.സി.പി.ജി) 33,581

പി.പി. ജോർജ് (കോൺ) 25,968

ഭൂരിപക്ഷം -7613

1980

പി.കെ. ഇട്ടൂപ്പ് (കെ.സി.പി.ജി) 30,786

പി.എ. തോമസ് (കോൺ) 30,657

ഭൂരിപക്ഷം -129

1982

കെ.ജെ. ജോർജ് (ജനത) 33,492

പി.കെ. ഇട്ടൂപ്പ് (കെ.സി.എം) 28,789

ഭൂരിപക്ഷം -4703

1987

കെ.ജെ. ജോർജ് (ജനത) 39,389

ജെ.കെ. റപ്പായി (കെ.സി.ജെ) 34,996

ഭൂരിപക്ഷം -4393

1991

റോസമ്മ ചാക്കോ (േകാൺ) 49,482

ജോസ് പെനാടത്ത് (ജെ.ഡി) 42,742

ഭൂരിപക്ഷം -6740

1996

സാവിത്രി ലക്ഷ്മണൻ (കോൺ) 48,810

പ്രഫ. എം.എം. ജോസഫ് (ജെ.ഡി) 37,644

ഭൂരിപക്ഷം -11,166

2001

സാവിത്രി ലക്ഷ്മണൻ (കോൺ) 51,606

എം.എ. പൗലോസ് (ജെ.ഡി.എസ്) 40,944

ഭൂരിപക്ഷം -10,662

2006

ബി.ഡി. ദേവസി (സി.പി.എം) 51,378

സാവിത്രി ലക്ഷ്മണൻ (കോൺ) 36,823

ഭൂരിപക്ഷം -14,555

2011

ബി.ഡി. ദേവസി (സി.പി.എം) 63,610

കെ.ഡി. ബെന്നി (കോൺ) 61,061

ഭൂരിപക്ഷം 2549

2016

ബി.ഡി. ദേവസി (സി.പി.എം) 74,251

ടി.യു. രാധാകൃഷ്ണൻ (കോൺ) 47,603

ഭൂരിപക്ഷം 26,648

2019 ലോക്സഭ

ബെന്നി ബെഹനാൻ (കോൺ) - 4,73,444

ഇന്നസെൻറ് (സി.പി.എം) - 3,41,170

ഭൂരിപക്ഷം - 1,32,274

തദ്ദേശസ്ഥാപന കക്ഷിനില

ചാലക്കുടി നഗരസഭ:

എൽ.ഡി.എഫ് -22, എൻ.ഡി.എ - 21, യു.ഡി.എഫ് - 01

ഗ്രാമപഞ്ചായത്തുകൾ:

കൊടകര: എൽ.ഡി.എഫ് - 09, യു.ഡി.എഫ് - 03 എൻ.ഡി.എ - 04

അതിരപ്പിള്ളി: എൽ.ഡി.എഫ് - 06, യു.ഡി.എഫ് - 03, എൻ.ഡി.എ - 01

മേലൂർ: എൽ.ഡി.എഫ് - 08, യു.ഡി.എഫ് - 04, എൻ.ഡി.എ - 03

പരിയാരം: എൽ.ഡി.എഫ് - 07, യു.ഡി.എഫ് - 02

കൊരട്ടി: എൽ.ഡി.എഫ് - 09, യു.ഡി.എഫ് - 05

കാടുകുറ്റി: എൽ.ഡി.എഫ് - 10, യു.ഡി.എഫ് - 06

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
Next Story