Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightചാലക്കുടി കോടതി...

ചാലക്കുടി കോടതി സമുച്ചയം നിർമാണം ഇനി ഫാസ്റ്റ് ട്രാക്കിലാകും

text_fields
bookmark_border
ചാലക്കുടി കോടതി സമുച്ചയം നിർമാണം   ഇനി ഫാസ്റ്റ് ട്രാക്കിലാകും
cancel
camera_alt

നിർമാണം പുരോഗമിക്കുന്ന ചാലക്കുടി കോടതി സമുച്ചയം

ചാലക്കുടി: ചാലക്കുടി കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി. നേരത്തേ 10 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഫണ്ടില്ലാതെ അഞ്ച് നിലകളുള്ള കോടതി സമുച്ചയം ചട്ടക്കൂടിൽ മാത്രം ഒതുങ്ങുമോയെന്ന ആശങ്കക്കൊടുവിലാണ് കൂടുതൽ തുക അനുവദിച്ചത്.

പത്തുകോടി രൂപ ചെലവഴിച്ചുള്ള ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. പുതുതായി അനുവദിച്ച തുക കൊണ്ട് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ്, ഫ്ലോറിങ്, പെയിന്റിങ്, സാനിറ്ററി, പ്ലംബിങ്, ഇലക്ട്രിഫിക്കേഷന്‍, ഇലക്ട്രോണിക്സ്, റാമ്പ്, ചുറ്റുമതില്‍, ലിഫ്റ്റ്, അഗ്നിരക്ഷ സൗകര്യങ്ങള്‍, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ഉള്‍പ്പെടെ ജോലികൾ പൂർത്തിയാക്കാനാകും.

സ്പെഷൽ ബിൽഡിങ് വിഭാഗത്തിനാണ് പ്രവൃത്തിയുടെ നിർമാണച്ചുമതല. സാങ്കേതികാനുമതിക്കായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സനീഷ് കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.

മുൻ എം.എൽ.എ ബി.ഡി. ദേവസ്സിയാണ് ചാലക്കുടിയിൽ ദേശീയപാതയോരത്ത് കോടതി സമുച്ചയം നിർമിക്കാനും അതിന് ആദ്യഘട്ട ഫണ്ട് അനുവദിക്കാനും മുൻകൈയെടുത്തത്.

കെട്ടിടത്തിന്റെ രൂപരേഖ സംബന്ധിച്ചും നിലകളെക്കുറിച്ചും തീരുമാനമെടുക്കുന്നത് വൈകിയത് നിർമാണം വൈകിപ്പിച്ചു. 2021 ജൂൺ മാസത്തിലാണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. 18 മാസം കൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാർ. ചാലക്കുടിയിലെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, മുനിസിഫ് കോടതി, അതിവേഗ സ്പെഷൽ പോക്സോ കോടതി, എം.എ.സി.ടി കോടതി, കുടുംബ കോടതി എന്നിവ ഇപ്പോൾ പ്രവർത്തിക്കുന്നത് താൽക്കാലിക കെട്ടിടങ്ങളിലാണ്.

ഇത് നിർമാണം പൂർത്തിയാവുന്നതോടെ എല്ലാം ഒരു കെട്ടിട സമുച്ചയത്തിലാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Constructionfast trackChalakudy Court Complex
News Summary - Construction of Chalakudy Court Complex Now it will be fast track
Next Story