ടൂറിസം പാതയിൽ അലവി സെന്ററിലെ അപകട ഭീഷണി ഒഴിവാക്കണമെന്ന്
text_fieldsഅതിരപ്പിള്ളി റോഡിൽ അലവി സെന്റർ ഭാഗത്തെ അപകടക്കെണി
ചാലക്കുടി: പോട്ട - അതിരപ്പിള്ളി ടൂറിസം പാതയിലെ അപകട ഭീഷണി ഒഴിവാക്കണമെന്ന് ആവശ്യം. റോഡിന്റെ അലവി സെന്റർ ഭാഗം നാളുകളായി അപകട കേന്ദ്രമായി കിടക്കുന്നതിനു നേരെ അധികൃതർ കണ്ണടക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഇവിടെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനാൽ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് ഇതുവരെയും ശരിയാക്കിയിട്ടില്ല എന്നതാണ് അപകട ഭീതിക്ക് ഒരു പ്രധാന കാരണം. വാഹനങ്ങൾ നിയന്ത്രണം തെറ്റുന്നത് പതിവാണ്.
ഈ ഭാഗത്ത് എതാനും മാസങ്ങൾക്കു മുന്നേ കാർ പോസ്റ്റിലിടിച്ചു ഗുരുതര അപകടം ഉണ്ടായിരുന്നു. എന്നിട്ടും നാളിതുവരെയായിട്ടും ഈ ഭാഗം റീ ടാർ ചെയ്തു അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല.
തൃശൂരിൽനിന്ന് വരുന്ന വിനോദ സഞ്ചാരികൾക്ക് ചാലക്കുടി നഗരത്തിലെ തിരക്കൊഴിവാക്കി അതിരപ്പിള്ളി റൂട്ടിലേക്കു പ്രവേശിക്കാൻ സൗകര്യമൊരുക്കുന്ന മികച്ച സംസ്ഥാന പാതകളിലൊന്നാണിത്. നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. എന്നാൽ ഈ റോഡിന് ചിലയിടങ്ങളിൽ വീതി കുറവാണെന്നതാണ് അപകട ഭീഷണി ഉയരാൻ പ്രധാന കാരണം. പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾക്ക് പൊളിച്ച ഭാഗങ്ങൾ ടാർ ചെയ്യാതെ കുഴികളായി കിടക്കുന്നത് എത്രയും പെട്ടെന്ന് ശരിയാക്കണം. എതിരെ വരുന്ന വാഹനത്തിന് വശം കൊടുക്കാൻ കഴിയാത്തതിനാൽ രാത്രിയിൽ അപകടങ്ങൾക്ക് സാധ്യത ഏറെയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.