Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightട്രോളിങ് നിരോധനം;...

ട്രോളിങ് നിരോധനം; തൊഴിലാളികൾക്ക് കഷ്ടപ്പാടിന്റെ ദിനരാത്രങ്ങൾ

text_fields
bookmark_border
trolling
cancel
camera_alt

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി മുനക്കക്കടവ് ഹാർബറിൽ കെട്ടിയിട്ട ബോട്ടിൽനിന്ന് വല ഉൾപ്പടെയുള്ള സാധനങ്ങൾ

സുരക്ഷ സ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ വാഹനത്തിലേക്ക് കയറ്റുന്ന തൊഴിലാളികൾ

ചാവക്കാട്: ഞായറാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ മുനക്കക്കടവ് ഫിഷ് ലാന്റിങ് സെന്റർ കേന്ദ്രീകരിച്ച് പണിയെടുക്കുന്ന 50ഓളം ബോട്ടുകളിലെ തൊഴിലാളികൾക്കും അനുബന്ധതൊഴിലാളികള്‍ക്കും കഷ്ടപ്പാടിന്റെ ദിനരാത്രങ്ങളും ആരംഭിച്ചു.

മൊത്തം 52 ദിവസം കഴിഞ്ഞ് പതിവുപോലെ ജൂലൈ 31ന് അർധരാത്രിയിലാണ് ഇനി ബോട്ടുകൾ കടലിലിറക്കാനാകുക. ബലിപെരുന്നാൾ ട്രോളിങ് നിരോധന കാലത്തായത് തൊഴിലാളികളെ ആശങ്കയിലാക്കി. ഹാര്‍ബറില്‍ മത്സ്യം കയറ്റിയിറക്കാന്‍ വിവിധ യൂനിയനുകളിലായി 45 തൊഴിലാളികളാണുള്ളത്.

ട്രോളിങ് നിരോധനം പരമ്പരാഗത വള്ളക്കാര്‍ക്ക് ബാധകമല്ലെങ്കിലും ഈ വിഭാഗക്കാര്‍ മുനക്കക്കടവ് ഹാര്‍ബറില്‍ മീനുമായെത്തുന്നത് പതിവില്ലാത്തതിനാൽ കയറ്റിറക്ക തൊഴിലാളികള്‍ക്കും ഈ കാലയളവിൽ ജോലി ഇല്ലാതാകും. പലരും പട്ടിണിയകറ്റാന്‍ മറ്റു തൊഴിലുകളിലേക്ക് തിരിയലാണ് പതിവ്.

ബോട്ടുകള്‍ക്ക് അറ്റകുറ്റപണി നടത്താനും പെയിന്റടിക്കാനും വലയും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്ക് ആവശ്യമായ അറ്റകുറ്റപണി നടത്താനുമാണ് ട്രോളിങ് നിരോധനകാലം ബോട്ടുടമകള്‍ സമയം കണ്ടെത്തുന്നത്.

കഴിഞ്ഞ കുറെവര്‍ഷമായി മുമ്പത്തെ പോലെ കാര്യമായി മത്സ്യം ലഭിച്ചിരുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ട്രോളിങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളുകൾക്ക് പ്രത്യേക റേഷൻ ലഭിക്കുമെങ്കിലും അനുബന്ധ തൊഴിലാളികൾക്ക് അതുമില്ല.

നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ധനസഹായം എല്ലാകാലത്തും ഉയരുന്ന ആവശ്യമാണെങ്കിലും സർക്കാർ തലത്തിൽനിന്ന് അനുകൂലമായൊരു സമീപനം ഇതുവരെയുണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. അതേസമയം തമിഴ്നാട്ടിൽ ഈ കാലയളവിൽ എല്ലാ വർഷവും ധനസഹായം നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishingTrollingThrissur News
News Summary - Prohibition of trolling- Hard days for the fisher employees
Next Story