Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightപേവിഷബാധ...

പേവിഷബാധ സംശയിക്കുന്ന തെരുവ് നായെ ചത്ത നിലയിൽ കണ്ടെത്തി

text_fields
bookmark_border
പേവിഷബാധ സംശയിക്കുന്ന തെരുവ് നായെ ചത്ത നിലയിൽ കണ്ടെത്തി
cancel

ചെറുതുരുത്തി: പേവിഷബാധ ഉണ്ടെന്ന് സംശയിക്കുന്ന തെരുവ് നായെ തൊഴുപ്പാടത്ത് ചത്ത നിലയിൽ കണ്ടെത്തി. ജഡം പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ചൊവ്വാഴ്ച വൈകീട്ട് ഇത് വിവിധ വളർത്തു നായ്ക്കളെ കടിക്കുകയും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ രാത്രി ഏറെ വൈകിയും നായെ കണ്ടെത്താനായില്ല. തുടർന്ന് ബുധനാഴ്ച രാവിലെയാണ് തൊഴിപ്പാടം സെൻട്രലിൽ നായെ ചത്ത നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ഏറെ ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങൾ. തെരുവുനായ് നിരവധി വളർത്തു നായ്ക്കളെ കടിച്ചതിനാൽ നായുടെ ജഡം വെറ്ററിനറി ആശുപത്രിയിൽ പരിശോധിച്ച് പേവിഷബാധയുണ്ടോയെന്ന് സ്ഥിരീകരിക്കണമെന്ന് നാട്ടുകാർ പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ചത്ത നായെ കുഴിച്ചുമൂടാൻ പറഞ്ഞെങ്കിലും ജനങ്ങൾ വിസമ്മതിക്കുകയായിരുന്നു. നായുടെ ശവവുമായി പ്രതിഷേധം നടത്തും എന്ന് ജനങ്ങൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കടിയേറ്റ നായ്ക്കളെ പരിശോധിക്കാം എന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകി. രണ്ടുദിവസംമുമ്പ് ഇവിടെ രണ്ടു പേർ നായുടെ കടിയേറ്റ് ചികിത്സ തേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsRabies Dog
News Summary - Suspected rabies dog found dead on street
Next Story