ഗുഡ്വിൻ നിക്ഷേപത്തട്ടിപ്പ് കേസ്; മഹാരാഷ്ട്ര പൊലീസ് സംഘം കേരളത്തിൽ
text_fieldsമഹാരാഷ്ട്രയിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തൃശൂരിൽ അടഞ്ഞുകിടന്ന ഗുഡ്‌വിൻ ജ്വല്ലറിയുടെ താഴ് പരിശോധനക്ക് പൊളിക്കുന്നു
തൃശൂർ: തൃശൂർ സ്വദേശികൾ ഉടമകളായ ഗുഡ്വിന്‍ നിക്ഷേപത്തട്ടിപ്പ് കേസില്‍ മഹാരാഷ്ട്ര പൊലീസ് സംഘം കേരളത്തിൽ. തൃശൂർ കുറുപ്പം റോഡിലെ അടച്ചിട്ട ജ്വല്ലറി ഷോറൂമിലും ആമ്പല്ലൂരിലെ ഇവരുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി.
മഹാരാഷ്ട്ര ഹൈകോടതിയുടെ നിർദേശപ്രകാരം ആസ്തിവിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന. ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശികളും സഹോദരങ്ങളുമായ സുനിൽകുമാറും സുധീർകുമാറുമാണ് ഗുഡ്വിൻ ജ്വല്ലറി ഉടമകൾ. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വളർന്ന ഗുഡ്വിൻ അടുത്ത കാലത്താണ് കേരളത്തിലും കാലുറപ്പിച്ചത്.
മഹാരാഷ്ട്രയിൽ 500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സ്വർണക്കടകളുടെ മറവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മാസച്ചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ചശേഷം വഞ്ചിച്ചെന്നാണ് കേസ്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. മഹാരാഷ്ട്രയിൽ മാത്രം 1154 പേരാണ് പരാതി നൽകിയത്. ഒളിവിലായിരുന്ന സുനിൽകുമാറിനെയും സുധീർകുമാറിനെയും 2019 ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.