Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightവഴിയിൽ മാലിന്യം...

വഴിയിൽ മാലിന്യം നിറഞ്ഞ വെള്ളക്കെട്ട്; മതിൽ ചാടിക്കടന്ന് കുടുംബം

text_fields
bookmark_border
വഴിയിൽ മാലിന്യം നിറഞ്ഞ വെള്ളക്കെട്ട്; മതിൽ ചാടിക്കടന്ന് കുടുംബം
cancel
camera_alt

മതിലിൽ കയറി വീടിന് പുറത്തിറങ്ങുന്ന വീട്ടമ്മ

ഗുരുവായൂർ: മാവിൽ ചുവട് മീര ഭവനിൽ പങ്കജാക്ഷന്റെ വീട്ടുകാർക്ക് പുറത്തിറങ്ങണമെങ്കിൽ മതിൽ ചാടണം. വീട്ടിലേക്കുള്ള നാലടി മാത്രം വീതിയുള്ള വഴിയിൽ കറുത്ത നിറമുള്ള മലിന ജലം നിറഞ്ഞതോടെയാണ് ഇവർക്ക് മതിൽ ചാടേണ്ടി വരുന്നത്. ഭിന്നശേഷിക്കാരായ രണ്ടുപേർ അടങ്ങിയതാണ് ഈ കുടുംബം.

തൊട്ടടുത്ത കെട്ടിടത്തിൽനിന്ന് മലിനജലം ഒഴുക്കിവിടുന്നതാണ് വഴിയിലെ വെള്ളത്തിന്റെ കറുത്ത നിറത്തിന് കാരണമെന്ന് പറയുന്നു. മഴ ശക്തിപ്രാപിച്ചതോടെ വഴിയിലെ വെള്ളക്കെട്ടും രൂക്ഷമായി. കഴിഞ്ഞ വർഷം വരെ വെള്ളക്കെട്ടിലൂടെ നടന്നാണ് ഇവർ വഴി നടന്നിരുന്നത്.

എന്നാൽ, വെള്ളത്തിൽ മാലിന്യം കലർന്നതോടെ നടക്കാനാവാത്ത സ്ഥിതിയായി. പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GarbageThrissur News
News Summary - A puddle full of garbage on the road; The family jumped over the wall
Next Story