അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ മോഷണം; പ്രതിയായ പ്രദേശവാസി പിടിയിൽ
text_fieldsഇരിങ്ങാലക്കുട: അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ മോഷണം നടത്തിയയാളെ ഇരിങ്ങാലക്കുട പൊലീസ് പിടികൂടി. വെള്ളാങ്ങല്ലൂര്‍ ലക്ഷംവീട് സ്വദേശി ഇളമനസ് എന്നറിയപ്പെടുന്ന തറയില്‍ വീട്ടില്‍ റിജുവാണ് (22) പിടിയിലായത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ നിർമാണ പ്രവര്‍ത്തനം നടത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ 20,000 രൂപയും ഠാണാവില്‍ മെറിന ആശുപത്രിക്ക് സമീപം താമസിക്കുന്ന തൊഴിലാളികളുടെ 38,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
മുമ്പും ഇയാള്‍ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ സ്‌റ്റേഷൻ പരിധികളില്‍ മോഷണക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്. വെളയനാട് ഒരു വീട്ടില്‍ ഷീറ്റ് പൊളിച്ച് മോഷണശ്രമം നടത്തിയതും ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ. രാജേഷിെൻറ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, എസ്.ഐമാരായ ജിഷില്‍, ക്ലീറ്റസ്, പൊലീസ് ഉദ്യോഗസ്ഥരായ ഉമേഷ്, ജെനില്‍, രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മസ്ജിദ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
ഇരിങ്ങാലക്കുട: ടൗണ്‍ ജുമാമസ്ജിദിെൻറ മുൻവശത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് പള്ളിയിലെ ജീവനക്കാരാണ് പള്ളിക്ക് സമീപം ചുറ്റികയും തകർത്ത നിലയിൽ ഭണ്ഡാരത്തിെൻറ പൂട്ടും കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രധാന ഭണ്ഡാരത്തിെൻറ പൂട്ട് അറുത്ത് മോഷണം നടന്നതായി അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. മൂന്നു മാസത്തോളമായി ഭണ്ഡാരം തുറന്നിട്ടെന്നും കുറച്ചധികം പണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഇമാം കബീര്‍ മൗലവി പറഞ്ഞു. ഇരിങ്ങാലക്കുട എസ്.ഐയുടെ നേതൃത്വത്തിൽ െപാലീസ് എത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.