പിഞ്ചുകുഞ്ഞ് മരിച്ചത് ശ്വാസനാളത്തിൽ ഭക്ഷണം കയറിയെന്ന് പൊലീസ്
text_fieldsRepresentation image
കുന്നംകുളം: ഒന്നര വയസ്സുള്ള കുഞ്ഞ് മരിക്കാനിടയായത് ശ്വാസനാളത്തിൽ ഭക്ഷണം കയറിയതുകൊണ്ടാണെന്ന് പൊലീസ്. ഭക്ഷണം കൊടുത്ത് ഉറക്കിക്കിടത്തിയ കുഞ്ഞിനെ കിടപ്പുമുറിയിൽ മണിക്കൂറുകൾക്കു ശേഷം മരിച്ചനിലയിലാണ് കണ്ടെത്തിയത്.
മരത്തംകോട് എ.കെ.ജി നഗറില്‍ ചിറ്റിലപ്പിള്ളി വീട്ടില്‍ സിജോ -വാസ്ലിൻ ദമ്പതികളുടെ മകൻ ജെസ്സ് ഇമ്മാനുവേലിനെയാണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചനിലയിൽ കണ്ടത്. തുടർന്ന് ചൊവ്വാഴ്ച നടന്ന പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. മാതാവ് കുഞ്ഞിന് ഭക്ഷണം നല്കി ഉറക്കിക്കിടത്തി.
രണ്ടര മണിക്കൂർ കഴിഞ്ഞിട്ടും എഴുന്നേൽക്കാതിരുന്നതോടെ വന്ന് നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടത്. പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.