Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുഹൃത്തിന്റെ...

സുഹൃത്തിന്റെ ചികിത്സക്ക് ഒറ്റക്കെട്ടായി കൂർക്കഞ്ചേരി കലാ കായിക സമിതി

text_fields
bookmark_border
helping
cancel
camera_alt

കൂർക്കഞ്ചേരി സെന്ററിൽ സംഘടിപ്പിച്ച മ്യൂസിക്കൽ

ബാൻഡിൽനിന്ന്

കൂർക്കഞ്ചേരി: സുഹൃത്തിന്റെ ചികിത്സക്കയായി മ്യൂസിക്കൽ ബാൻഡ് സംഘടിപ്പിച്ച് കൂർക്കഞ്ചേരി കലാ കായിക സമിതി. എലൈറ്റ് ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പി.ബി. മിഥുന്റെ (31) ചികിത്സക്കായാണ് ഒരു കൂട്ടം യുവാക്കൾ ഒത്തുചേർന്നത്. കൂർക്കഞ്ചേരി സെന്ററിൽ സംഘടിപ്പിച്ച മ്യൂസിക്കൽ ബാൻഡ് കൊക്കാല ഡിവിഷൻ കൗൺസിലർ വിനോദ് പൊള്ളാൻചെരി ഉദ്ഘാടനം ചെയ്തു. വിഷ്ണു, ഹരീഷ്, ആനന്ദ് എന്നിവർ ഗാനമേള നയിച്ചു.

ജില്ലയിലെ ചിയ്യാരം വിജയമാതാ പള്ളിക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന പട്ടരപറമ്പിൽ ഗീതയുടെ മകൻ മിഥുൻ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ജൂൺ നാല് മുതൽ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. പ്രായമായ അമ്മയും ഭാര്യയും നാലു വയസ്സുകാരിയായ മകളും ഉള്ള മിഥുൻ ഓട്ടോ ഓടിച്ചാണ് കുടുംബം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ചികിത്സക്കുള്ള ധന സമാഹാരണത്തിനായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചു.

41 ഡിവിഷൻ തൃശൂർ കോർപറേഷൻ കൗൺസിലർ മുഖ്യ രക്ഷാധികാരിയും, അഡ്വ. പ്രത്യാശ ഇ.എസ് പ്രസിഡന്റും പി.എസ്. ഷിഹാബുദീൻ ട്രഷററും ആയ ചികിത്സ സഹായ സമിതിയാണ് രൂപവത്കരിച്ചത്. അക്കൗണ്ട് വിവരങ്ങൾ: ഇസാഫ് ബാങ്ക്, എം.ജി റോഡ് ബ്രാഞ്ച്, ശിഹാബുദീൻ പി.എസ്, അക്കൗണ്ട് നമ്പർ: 10220001092321, IFSC CODE: ESMF0001156. ഗൂഗ്ൾ പേ : akhila v s 9072946730.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentFinancial HelpThrissur News
News Summary - Kurkancherry Kala Kayika Samiti stands together for the treatment of the friend
Next Story