കാഞ്ഞാണി ഹോമിയോ ഡിസ്പെൻസറിയിൽ രോഗികൾക്ക് ദുരിതം
text_fieldsകാഞ്ഞാണി: മഴയെത്തിയാൽ ഇരിക്കുന്നിടം മുങ്ങും. വയോധികരടക്കമുള്ള രോഗികൾ ഇരിക്കുന്നതോ നിലത്തും. കാഞ്ഞാണി ബസ് സ്റ്റാൻഡിലെ ഹോമിയോ ഡിസ്പെൻസറിയിൽ പരിശോധനക്കെത്തുന്ന രോഗികൾക്കാണ് ഈ ദുരാവസ്ഥ. ദിവസവും നിരവധിപേരാണ് ചികിത്സതേടി ഇവിടെ എത്തുന്നത്.
ബുധനാഴ്ചയും ആളുകളുടെ എണ്ണം കൂടുതലായിരുന്നു. രാവിലെ മുതൽ കനത്ത മഴയായിരുന്നു. രോഗികൾ ഇരിക്കുന്നത് നിലത്താണ്. മഴയിൽ വെള്ളം ഇരിക്കുന്നിടം വഴിയാണ് ഒഴുകിയത്. ഇതോടെ വയോധികരടക്കം പ്രയാസപ്പെട്ടു. പരിശോധന കാത്ത് മണിക്കൂറോളമാണ് ഇവർ നിലത്ത് ഇരിക്കുന്നത്. നിലത്ത് ഇരുന്ന് വയോധികരടക്കം ക്ഷീണിതരായിരുന്നു. മണലൂർ പഞ്ചായത്തിലാണ് ഹോമിയോ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്.
ശോച്യാവസ്ഥയിലായിട്ടും പഞ്ചായത്ത് അധികൃതരോ എം.എൽ.എയോ തിരിഞ്ഞു നോക്കുന്നില്ല. വരുന്ന രോഗികൾക്ക് ഇരിക്കാൻ മതിയായ കസേരകളോ ഇരിപ്പിടമോ അടിയന്തരമായി ഒരുക്കണമെന്നാണ് മെഡിക്കൽ ഓഫിസറുടെ ആവശ്യം. വെള്ളം ഒഴുകുന്നത് തടയാനും ഇരിപ്പിടമൊരുക്കാനും നടപടി കൈകൊള്ളണമെന്നും വരുന്ന രോഗികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.