കോവിഡിലും തിളങ്ങി ചെറുകിട സംരംഭകർ; വൻകിട പ്രതീക്ഷ...
text_fieldsതൃശൂർ: കോവിഡ് മഹാമാരിക്കിടയിലും 2020-21 സാമ്പത്തിക വർഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം വിഭാഗങ്ങളിലായി ജില്ലയിൽ തുടങ്ങിയത് 503 സംരംഭങ്ങൾ. ആഗസ്റ്റ് 31 വരെയുള്ള കണക്കാണിത്. ഇതിലൂടെ 1,368 പേർക്ക് തൊഴിൽ ലഭിച്ചു. 34.61 കോടി രൂപയുടെ മൂലധന നിക്ഷേപം ജില്ലയിലുണ്ടായി. 18,435 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവർത്തിക്കുണ്ട്.
ലൈസൻസും അനുമതിയും ലഭിക്കാന്‍ അനാവശ്യ കാലതാമസം നേരിടുന്നതും, അനുമതികള്‍ ലഭിക്കാതെ പോകുന്നതുമാണ് സംരംഭകര്‍ മുന്നോട്ട് വരാത്തതിന് മുഖ്യകാരണം. എന്നാല്‍, 2019 ഡിസംബറിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട് അനുസരിച്ച് ലൈസൻസുകൾ മുൻകൂറായി വാങ്ങാതെ പുതിയ സംരംഭങ്ങള്‍ വളരെ വേഗം തുടങ്ങാം.
നിലവില്‍ ആശുപത്രികള്‍, മെഡിക്കല്‍ ലാബുകള്‍ പോലുളള സംരംഭങ്ങള്‍ ഒഴികെ മറ്റൊന്നിനും ജില്ല മെഡിക്കല്‍ ഓഫിസറുടെ അനുമതി ആവശ്യമില്ല. 300 ചതുരശ്ര മീറ്റർ മുതല്‍ 1,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീർണ്ണം വരുന്നതും, 15 മീറ്റര്‍ ഉയരം അധികരിക്കാത്തതുമായ കെട്ടിടങ്ങൾക്ക് ഫയര്‍ ആൻഡ് റെസ്ക്യൂ വകുപ്പിെൻറ സ്വയം സാക്ഷ്യപ്പെടുത്തൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 300 ചതുരശ്ര മീറ്ററില്‍ താഴെയുള്ള അപകടകരമായ ഗണത്തിൽപ്പെടാത്ത കെട്ടിടങ്ങൾക്ക് ഫയര്‍ ആൻഡ് റെസ്ക്യൂ വകുപ്പിെൻറ അനുമതി ആവശ്യമില്ല.
കൂടാതെ ഭൂവിസ്തൃതി ഒരുഹെക്ടറിൽ കൂടാത്ത വ്യവസായകെട്ടിടത്തിെൻറ വിസ്തീർണ്ണം 1500 ചതുരശ്ര മീറ്ററിൽ താഴെയുമാണെങ്കിൽ നഗരാസൂത്രണകാര്യാലയത്തിൽനിന്നുള്ള അനുമതി വേണ്ട.
ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം
വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട ലൈസൻസുകൾ, അനുമതികള്‍ എന്നിവക്കായുള്ള ഏകജാലക സംവിധാനമാണ് കെ-സ്വിഫ്റ്റ് ഓൺലൈൻ പോർട്ടൽ . 15 കോടി വരെ മുതല്‍ മുടക്ക് വരുന്ന സ്ഥാപനങ്ങൾക്ക് ജില്ല വ്യവസായ കേന്ദ്രം മുഖേന ജില്ല സിംഗിള്‍ വിൻഡോ ക്ലിയറൻസ് ബോർഡിലും, അതിനു മുകളില്‍ മുതല്‍മുടക്ക് വരുന്ന സ്ഥാപനങ്ങൾക്ക് കെ.എസ്.ഐ.ഡി.സി മുഖേന സംസ്ഥാന സിംഗിള്‍ വിൻഡോ ക്ലിയറൻസ് ബോർഡിലും അപേക്ഷിക്കാം. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ ഓൺലൈനായി ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. (www.udyamregistraion.gov.in). ഉദ്യം രജിസ്ട്രേഷന് നടപടികള്‍ പൂർത്തിയാക്കിയാൽ ഉടൻ സർട്ടിഫിക്കറ്റ് ലഭിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.