ജലസേചന വകുപ്പിന്റെ കെട്ടിടവും ഭൂമിയും കാടുകയറി
text_fieldsവാസുപുരത്ത് ജീര്‍ണിച്ച് നശിക്കുന്ന ജലസേചന വകുപ്പ് കെട്ടിടം
മറ്റത്തൂര്‍: വാസുപുരത്ത് ജലസേചന വകുപ്പിന്റെ ക്വാര്‍ട്ടേഴ്സും ഇതോടനുബന്ധിച്ച 20 സെന്റ് ഭൂമിയും കാടുപിടിച്ച് നശിക്കുന്നു. ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി 1956ല്‍ മറ്റത്തൂര്‍ ജലസേചന കനാല്‍ നിര്മിക്കപ്പെട്ടപ്പോള് ജീവനക്കാര്‍ക്ക് താമസിക്കാൻ സ്ഥാപിച്ചതാണ് ഈ ക്വാര്‍ട്ടേഴ്സ്. വേനലില്‍ പരിസരത്തെ കിണറുകള്‍ വറ്റിവരളുമ്പോള്‍ പ്രദേശവാസികള്‍ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന പഴക്കമേറിയ കിണറും ക്വാര്‍ട്ടേഴ്സിനോടു ചേര്‍ന്ന് കാടുമൂടി കിടക്കുന്നുണ്ട്.
അടിത്തട്ടില്‍ നെല്ലിപ്പലകകള്‍ വിരിച്ച അപൂര്‍വം ഈ കിണറുകളിലൊന്നാണിത്. മൂന്നര പതിറ്റാണ്ട് മുമ്പ് മറ്റത്തൂര്‍ കനാലിന്റെ ആയക്കെട്ട് പരിധിയില്‍ കൃഷിഭൂമിയിലേക്ക് വെള്ളമെത്തിക്കാൻ ഫീല്‍ഡ് ചാനലുകള്‍ നിര്‍മിക്കാൻ കാഡയുടെ (കമാന്‍ഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി) കീഴില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ കാഡയുടെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു.
കെട്ടിടത്തിന്റെ മുറ്റത്ത് മഴമാപിനിയും സ്ഥാപിച്ചിരുന്നു. 10 വര്‍ഷത്തോളമായി ഈ കെട്ടിടം ആത്താമസമില്ലാതെ അടഞ്ഞുകിടക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞടുപ്പുകാലത്ത് പോളിങ് സ്റ്റേഷനായി ഉപയോഗിച്ചിരുന്ന കെട്ടിടം ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്. മേല്‍ക്കൂര ദുര്‍ബലമായതോടെ ഏതുസമയവും ഇടിഞ്ഞുവീഴാമെന്ന സ്ഥിതിയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.