Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിപ്പിലശ്ശേരിയിൽ...

തിപ്പിലശ്ശേരിയിൽ ഭൂമിക്കടിയിൽ വെള്ളം തിളക്കുന്ന ശബ്ദം

text_fields
bookmark_border
The sound of water boiling
cancel
camera_alt

തിപ്പിലശ്ശേരിയിൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ

പരിശോധനക്കുശേഷം ജനങ്ങളോട് വിശദീകരിക്കുന്നു

പെരുമ്പിലാവ്: കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലശ്ശേരിയിലെ കോവിൽ റോഡിലെ ഭൂമിക്കടിയില്‍നിന്നും വെള്ളം തിളക്കുന്ന ശബ്ദം ഉയർന്നത് ജനങ്ങളെ ആശങ്കപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയാണ് ശ്രദ്ധയിൽപെട്ടത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് ആദ്യം കേട്ടത്. തുടർന്ന് നാട്ടുകാർ കുന്നംകുളം പൊലീസിനെയും അധികൃതരെയും വിവരമറിയിച്ചു. പഞ്ചായത്ത് അധികാരികളുടെ നിർദേശപ്രകാരം തഹസിൽദാർ, ജിയോളജി, ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പകൽ പതിനൊന്നര വരെയും ഈ ശബ്ദം ഉയർന്നിരുന്നു. ആശങ്കപ്പെടേണ്ടതില്ലെന്ന് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ സ്ഥലത്ത് നേരത്തേ കുഴൽ കിണർ ഉണ്ടായിരുന്നതായും പിന്നീട് മൂടിയിരുന്നതായും പറയുന്നു. അതിൽ ഉണ്ടായ മർദമാണോയെന്ന് സംശയിക്കുന്നു. സംഭവമറിഞ്ഞ് നിരവധിപേരാണ് എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:undergroundThe sound of water boilingThippilassery
News Summary - The sound of water boiling underground in Thippilassery
Next Story