പ്ലാസ്റ്റിക് മാലിന്യത്തിന് തീയിട്ടു; 25,000 രൂപ പിഴ
text_fieldsകേരള ഇലക്ട്രിക്കൽ സ്ഥാപനത്തിന്റെ ഗോഡൗൺ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു
വാടാനപ്പള്ളി: ചിലങ്ക ജങ്ഷനിൽ ദേശീയപാതയോരത്തെ കേരള ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണ്‍ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് വാടാനപ്പള്ളി പഞ്ചായത്ത് സ്ഥാപന ഉടമക്ക് 25,000 രൂപ പിഴ ചുമത്തി.
വാടാനപ്പള്ളി പഞ്ചായത്ത് ഹരിതകര്‍മസേന നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും മാലിന്യം പഞ്ചായത്തിന് കൈമാറാതെ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.
പഞ്ചായത്ത് ഉദ്യോഗസ്ഥരായ ബാബു തോമസ്, മുഹമ്മദ് അസ്ലം, മുഹമ്മദ് ജസീല്‍, സഫ്ദർ ബാബു എന്നിവരുടെ പരിശോധനയിലാണ് പ്ലാസ്റ്റിക് കത്തിക്കുന്നത് ബോധ്യപ്പെട്ടത്. റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവറുകള്‍ ഹരിതകര്‍മസേനക്ക് നിശ്ചിത യൂസര്‍ ഫീ നല്കി കൈമാറാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.