Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ദലാംകുന്ന്...

മന്ദലാംകുന്ന് ഷറഫുദ്ദീന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യ

text_fields
bookmark_border
മന്ദലാംകുന്ന് ഷറഫുദ്ദീന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യ
cancel

പുന്നയൂർക്കുളം: മന്ദലാംകുന്ന് പരേതനായ ചാക്കോലായിൽ മുഹമ്മദിന്‍റെ മകൻ ഷറഫുദ്ദീന്‍റെ (46) മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യ ഹൈറുനീസയുടെ ( 37) പരാതി. മൃതദേഹം കൊണ്ടുപോകാൻ പൊലീസ് ധൃതി കാണിച്ചത് അന്വേഷിക്കണമെന്നും ആവശ്യം. പനന്തറ വെട്ടിപ്പുഴയിൽ വാടക വീട്ടിലാണ് ഷറഫുദ്ദീനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച്ച രാവിലെ 11ഓടെയാണ് സംഭവം പുറത്തറിയുന്നത്. ഷറഫുദ്ദീൻ തനിച്ചാണ് താമസിച്ചിരുന്നത്. ഹൈറുന്നീസ പിതാവിന്റെ വീട്ടിലായിരുന്നു. ഭർത്താവുമായി പിണങ്ങി രണ്ടു മക്കളെയും കൂട്ടി രണ്ടാഴ്ച്ച മുൻപാണ് ഹൈറുന്നിസ വീട്ടിൽ പോയത്.

എന്നാൽ തിങ്കളാഴ്ച്ച രാത്രി ഒൻപതിന് താൻ ഷറഫുദ്ദീനുമായി മൊബൈലിൽ സംസാരിച്ചിരുന്നുവെന്നും വടക്കേക്കാട് എസ്.എച്ച്. ഒക്ക് നൽകിയ പരാതിയിൽ ഹൈറുന്നീസ പറയുന്നു. ചൊവ്വാഴ്ച്ച രാവിലെ 11 നാണ് ഭർത്താവ് മരിച്ച വിവരമറിഞ്ഞത്. ജനലിൽ ബെഡ് ഷീറ്റ് കെട്ടി കഴുത്തിൽ കുരുക്കിയ മൃതദേഹത്തിന്റെ കാലുകൾ തറയിൽ മുട്ടി നിൽക്കുന്ന അവസ്ഥയിലായിരുന്നു.

ഭാര്യയായ തനിക്കോ ബന്ധുക്കൾക്കോ നാട്ടുകാർക്കോ കാണിക്കാതെ ധൃതിപ്പെട്ടാണ് പൊലീസ് മൃതദേഹം അഴിച്ചെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇത് എന്തിനാണെന്ന് അന്വേഷിക്കണമെന്നും ഭർത്താവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഹൈറുന്നീസ പരാതിയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - wife says there is suspicion in Sharafuddin's death
Next Story