Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:06 AM GMT Updated On
date_range 7 Jun 2022 12:06 AM GMTതപാൽ സ്വകാര്യവത്കരണം; കരിദിനം ആചരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: തപാൽ-ആർ.എം.എസ് മേഖലയുടെ സമ്പൂർണ സ്വകാര്യവത്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പരിഷ്കരണ നടപടികൾക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താൻ സംയുക്തസമരസമിതി തീരുമാനിച്ചു. സേവാ കേന്ദ്രങ്ങളുടെയും ഡാക്മിത്രയുടെയും പേരിൽ തപാൽ സേവനങ്ങളെല്ലാം പുറത്തേക്ക് നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. സ്പീഡ് പോസ്റ്റ് പാർസൽ ബുക്കിങ് എന്നീ സേവനങ്ങൾ നൽകാൻ തീരുമാനമായി. തീവണ്ടികളിൽ പ്രവർത്തിക്കുന്ന സെക്ഷനുകൾ പലതും ഇതിനകം നിർത്തലാക്കി. സ്വകാര്യവത്കരണ നടപടികൾക്കെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജീവനക്കാർ കരിദിനമാചരിച്ചു. സംസ്ഥാനത്തെ എല്ലാ ഓഫിസുകൾക്കു മുന്നിലും പ്രകടനവും പ്രതിഷേധയോഗവും നടന്നു. തിരുവനന്തപുരത്ത് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫിസ്, ജനറൽ പോസ്റ്റ് ഓഫിസ്, പൂജപ്പുര ഉൾപ്പെടെ നൂറിലധികം കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. ജനറൽ പോസ്റ്റ് ഓഫിസിന് മുന്നിൽ എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എൻ. വിനോദ് കുമാർ, എ.ജി. ഹരീഷ്, കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. സർക്കിൾ ഓഫിസിന് മുന്നിൽ മുഹമ്മദ് മാഹീൻ, ശേഷൻ, അഭിലാഷ് ബാബു എന്നവർ നേതൃത്വം നൽകി. കാപ്ഷൻ NFPE-FNPO (photo).jpg തപാൽ സ്വകാര്യവത്കരണത്തിനെതിരെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story