Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 12:07 AMUpdated On
date_range 28 Jan 2022 12:07 AM'ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം'
text_fieldsbookmark_border
തിരുവനന്തപുരം: സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകളുടെ യൂനിഫോമില്‍ ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാന. മതപരിവേഷങ്ങള്‍ സേനയുടെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന കണ്ടെത്തല്‍ വിചിത്രമാണ്. ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ആയുധപൂജ ഉള്‍പ്പെടെ കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകളില്‍ നടക്കുന്ന വിവരം ബോധപൂര്‍വം മറച്ചുവെച്ചാണ് ഈ ഉത്തരവിറക്കിയത്. ഭൂമി പൂജയും നാളികേരം ഉടയ്ക്കലും നിലവിളക്ക് കത്തിക്കലുമെല്ലാം വിവിധ മതവിഭാഗങ്ങളുടെ ആരാധനയുടെ ഭാഗമാണ്. സിഖ് മതവിശ്വാസമനുസരിച്ചുള്ള തലപ്പാവ് സൈന്യത്തിൽ നിരോധിക്കപ്പെട്ടിട്ടില്ല. മതകേന്ദ്രീകൃതമായ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ഇടതുസര്‍ക്കാറിന്‍റെയും സി.പി.എമ്മിന്‍റെയും ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ഉത്തരവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story