Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരസഭയിൽ പരസ്യ...

നഗരസഭയിൽ പരസ്യ ബോർഡുകൾക്ക് ലൈസൻസില്ല;എട്ട് വർഷത്തിലധികം പഴക്കമുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നു

text_fields
bookmark_border
trivandrum corporation
cancel

തിരുവനന്തപുരം: കോർപറേഷൻ ആസ്ഥാനത്തും വിവിധ സോണൽ ഓഫിസുകളിലും കഴിഞ്ഞദിവസം വിജിലൻസ് നടത്തിയ 'ഓപറേഷൻ നിർമാൺ' മിന്നൽ പരിേശാധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ.

കോർപറേഷനിലെ റവന്യൂവിഭാഗത്തിൽ ബിൽഡിങ് ടാക്സ് അസസ്മെന്‍റ്, ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി സമർപ്പിച്ച 611 അപേക്ഷകൾ റവന്യൂ ഇൻസ്പെക്ടർമാർ തീർപ്പാക്കാതെ െവച്ചിരിക്കുന്നതായി കണ്ടെത്തി. ഇതിനുപുറമെ 81 പരസ്യ ബോർഡുകൾക്ക് ലൈസൻസ് ഇെല്ലന്നും ആരോഗ്യവിഭാഗത്തിൽ നടത്തിയ പരിശോധനയിൽ കടകളുടെ ലൈസൻസിനും മറ്റുമായും സമർപ്പിച്ച 2014 മുതലുള്ള അപേക്ഷകളും ഉൾപ്പെട്ടിട്ടുള്ളതായും കണ്ടെത്തി.

മരാമത്ത് വിഭാഗത്തിൽ നടത്തിയ പരിശോധയിൽ ലൈസൻസ് കാലാവധി കഴിഞ്ഞ എൻജിനീയർമാർ ഒപ്പിട്ട് നൽകിയ ബഹുനില കെട്ടിടങ്ങൾക്കായുള്ള അപേക്ഷകളിൽ പെർമിറ്റ് അനുവദിച്ചിട്ടുള്ളതായും അനുവദിച്ച പെർമിറ്റുകൾ അപേക്ഷകന് കൈമാറാതെ മാറ്റിെവച്ചിരിക്കുന്നതായും വിജിലൻസ് കണ്ടെത്തി. കഴക്കൂട്ടം സോണൽ ഓഫിസ് മരാമത്ത് വിഭാഗത്തിലെ പരിശോധനയിൽ ചില ഫ്ലാറ്റ് ഉടമകൾ ഓക്കുപെൻസി സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം സ്ഥലത്ത് അനധികൃത നിർമാണങ്ങൾ നടത്തിയതായും ആറ്റിപ്ര സോണൽ ഓഫിസിൽ നടത്തിയ പരിശോധനയിൽ കോർപറേഷനിൽ ഉപയോഗിക്കുന്ന ഒരു വാഹനത്തി‍െൻറ ലോഗ് ബുക്കിൽ കാണിച്ച കിലോമീറ്റർ റീഡിങ്ങിനെക്കാൾ 1382 കി.മീ കുറവാണ് വാഹനത്തിന്‍റെ സ്പീഡോമീറ്ററിൽ ഉള്ളതെന്നും ഇപ്രകാരം ലോഗ് ബുക്കിൽ തിരിമറി നടത്തുന്നതായും കണ്ടെത്തി. മരാമത്ത് വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും കൈവശമുള്ള കാഷ് രേഖപ്പെടുത്തേണ്ട രജിസ്റ്ററിൽ കൈവശമുള്ള തുകയെക്കാൾ പല മടങ്ങ് തുക കൂടുതലായി രേഖപ്പെടുത്തുന്നതായും ഇത് അതത് ദിവസത്തെ കൈക്കൂലി തുക കൂടി കണ്ട് രേഖപ്പെടുത്തുന്നതാണെന്നും വിജിലൻസ് കണ്ടെത്തി.

വിഴിഞ്ഞം സോണൽ ഓഫിസിൽ കഴിഞ്ഞ മാസം 29ന് പിരിച്ച തുക നാളിതുവരെ ട്രഷറിയിൽ അടച്ചിട്ടിെല്ലന്നും കോർപറേഷൻ വാഹനങ്ങളുടെ ലോഗ് ബുക്ക് പരിപാലിക്കുന്നിെല്ലന്നും കടകംപള്ളി സോണൽ ഓഫിസിൽ നടത്തിയ 2019 ൽ രണ്ടര സെന്‍റ് ഭൂമിയിൽ നിർമിച്ച കെട്ടിടത്തിന് ഓക്കുപെൻസി സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിന്മേൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കോർപറേഷൻ ഓഫിസിലും അനുബന്ധ സോണൽ ഓഫിസുകളിലും കെണ്ടത്തിയ അപാകതകളെപ്പറ്റി സ്ഥല പരിശോധന ഉൾപ്പെടെ നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി വിശദമായ റിപ്പോർട്ട് മേൽനടപടികൾക്കായി സർക്കാറിന് സമർപ്പിക്കുമെന്ന് വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum corporation
News Summary - Advertising boards are not licensed in the municipality; applications that are more than eight years old are pending
Next Story