Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമംഗലപുരത്ത് അനധികൃത...

മംഗലപുരത്ത് അനധികൃത കായൽ നികത്തൽ; മണ്ണുമാന്തി യന്ത്രവും എട്ട് ടിപ്പറുകളും പിടികൂടി

text_fields
bookmark_border
മംഗലപുരത്ത് അനധികൃത കായൽ നികത്തൽ; മണ്ണുമാന്തി യന്ത്രവും എട്ട് ടിപ്പറുകളും പിടികൂടി
cancel
camera_alt

പിടികൂടിയ ടിപ്പറുകൾ

മംഗലപുരം: മുരുക്കുംപുഴയിൽ കായൽ നികത്താനെത്തിയ മണ്ണുമാന്തി യന്ത്രവും എട്ട് ടിപ്പറുകളും മംഗലപുരം െപാലീസ് പിടികൂടി. കഴിഞ്ഞദിവസം രാവിലെ 11 മണിക്കാണ് സംഭവം. വെയിലൂർ വില്ലേജിൽ മുരുക്കുംപുഴ കടവിനോട് ചേർന്നുള്ള കായലും കണ്ടൽക്കാടുകളും നികത്താനാണ് ടിപ്പറുകളിൽ മണ്ണ് എത്തിച്ചത്. സ്ഥലത്തെത്തിയ മംഗലപുരം െപാലീസ് രണ്ട് മണ്ണുമാന്തി യന്ത്രവും എട്ട് ടിപ്പറുകളും പിടികൂടി.

കഠിനംകുളം കായലിനോട് ചേർന്നുള്ള മുരുക്കുംപുഴ കടവിനത്തുള്ള സ്വകാര്യ കമ്പനിയുടെ 27ഏക്കർ സ്ഥലമാണ് മണ്ണിട്ട് നികത്തിത്തുടങ്ങിയത്. വെയിലൂർ വില്ലേജോഫിസിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ഈ സ്ഥലത്ത് സംഭവമറിഞ്ഞിട്ടും വില്ലേജധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

രണ്ട് ടിപ്പറുകളിലെ ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു. തുടർന്ന് സമീപപ്രദേശത്തുനിന്ന് മറ്റു രണ്ട് ടിപ്പറുകളും പിടികൂടി. സംഭവ സ്ഥലത്തുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രവും ഹിറ്റാച്ചിയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ െപാലീസ് നടപടികൾക്ക് ശേഷം കലക്ടർക്ക് കൈമാറിയതായി മംഗലപുരം െപാലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedIllegaltippersdam filling
News Summary - Illegal dam filling in Mangalapuram-eight tippers were seized
Next Story