തീരമണ്ണിൽ അതിജീവനത്തിൻെറ വികസനത്തിര -വി.എസ്. ശിവകുമാർ
text_fieldsതിരുവനന്തപുരം മണ്ഡലത്തിൽ മണക്കാട് സ്കൂളിെൻറ പുതിയ കെട്ടിടം ഏഴ് കോടി രൂപ മുടക്കി നിർമിച്ചതായി വി.എസ്. ശിവകുമാർ. ഇതിൽ അഞ്ച് കോടിയും കിഫ്ബിയുടെയും രണ്ട് കോടി എം.എൽ.എ ഫണ്ടുമാണ്. സംസ്കൃത കോളജ്- 7.50 കോടി, വിമൻസ് കോളജ്-2.9 കോടി, ആർട്സ് കോളജ്- 7.89 കോടി എന്നിങ്ങനെ തുക ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടൽ പൂർത്തിയായി. തീരസംരക്ഷണത്തിനായി കിഫ്ബി അനുവദിച്ച 17.80 കോടി രൂപയുടെ പദ്ധതികള്‍ യാഥാർഥ്യമാകുന്നതോടെ തീരദേശത്തിെൻറ മുഖച്ഛായ മാറും. പൂന്തുറ മുതല്‍ വേളി വരെയുള്ള തീരസംരക്ഷണത്തിനാണ് കിഫ്ബി സഹായം. വര്‍ഷങ്ങളായി പ്രഖ്യാപനങ്ങളിൽ പരിമിതപ്പെട്ട പല പദ്ധതികളുടെ പുനർജനി കൂടി യാഥാർഥ്യമാവുകയാണ്. ഇതിലുടെ തീരദേശത്തെ വിനോദസഞ്ചാരസാധ്യതകളും സജീവമാകും. വര്‍ഷങ്ങളായി കടലാക്രണത്തില്‍ തീരം നഷ്ടമാകുന്നത് തടയാന്‍ ഭൂവസ്ത്ര ട്യൂബ് (ജിയോ ട്യൂബ്) സ്ഥാപിക്കുന്ന പദ്ധതി തീരത്ത് യാഥാർഥ്യമാകുന്നതോടെ കടലാക്രമണത്തില്‍ തിരമാലകള്‍ തീരത്തേക്ക് അടിച്ച് കയറുന്നത് തടയാനാവും. കോവളം മുതല്‍ വേളി പൊഴിക്കര വരെയുള്ള ഭാഗമാണ് ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന് തെരഞ്ഞെടുത്തത്.
മൂന്ന് മീറ്റര്‍ ആഴത്തിൽ ഇത് കടലില്‍ താഴ്ത്തും. 20 മീറ്റര്‍ നീളവും നാലു മീറ്റര്‍ വ്യാസവുമുള്ള ട്യൂബുകളാണ് താഴ്ത്തുന്നത്. തീരത്തിന് സമാന്തരമായി കല്ലുകള്‍ക്ക് പകരം ഭൂവസ്ത്ര ട്യൂബ് സ്ഥാപിക്കും.
നാലു മീറ്റര്‍ വ്യാസവും 20 മീറ്റര്‍ നീളവുമുള്ള ട്യൂബിനുള്ളില്‍ കടലിനുള്ളില്‍ നിന്ന് ഡ്രെഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് നിറച്ചാണ് ക്രമീകരിക്കുന്നത്. കിഫ്ബിയുടെ കനിവിൽ ബീച്ച് സംരക്ഷിക്കപ്പെടുന്നതിലൂടെ ശംഖുംമുഖത്തിെൻറ പഴയ പ്രതാപം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ. കിഫ്ബി പദ്ധതിയില്‍ വേളി ടൂറിസ്റ്റ് വില്ലേജും ഇടം പിടിച്ചിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.