Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightപമ്പ് ഹൗസ്...

പമ്പ് ഹൗസ് അപകടാവസ്ഥയിൽ

text_fields
bookmark_border
pump house
cancel
camera_alt

പമ്പ് ഹൗസ് അപകടാവസ്ഥയിൽ

കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിൽ അടയമൺ ഏലായിലേക്ക് വെള്ളം എത്തിക്കുന്നതിന് നിർമിച്ച പമ്പ് ഹൗസ് അപകടാവസ്ഥയിൽ. പമ്പ് ഹൗസിന്റെ അടിസ്ഥാന ഭിത്തി തകർന്ന് ആറ്റിലേക്ക് ഇറങ്ങിയ അവസ്ഥയിലാണ്. ഏത് നിമിഷവും കെട്ടിടം തകർന്നു വീഴുമെന്ന നിലയിലാണ്.

അടയമൺ പറപ്പമൺ ആറ്റിലേക്ക് ചേർന്നാണ് കെട്ടിടം നിർമിച്ച് പമ്പ് സെറ്റ് സ്ഥാപിച്ചത്. നിരന്തരം വെള്ളം കയറുന്നത് പമ്പ്ഹൗസിന് ഭീഷണിയായിരുന്നു. ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി പമ്പ് ഹൗസ് രണ്ടുവർഷം മുമ്പ് ഭാഗികമായി തകർന്നു. തുടർന്ന് കർഷകർ പഞ്ചായത്തിലും കൃഷിഭവനിലും പരാതി നൽകി. പഞ്ചായത്ത് അധികൃതരും കൃഷി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും തുടർനടപടികൾ കൈക്കൊണ്ടില്ല.

പമ്പ് സെറ്റിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അടയമൺ ഗ്രൂപ് ഫാമിങ് സെക്രട്ടറി അടയമൺ എസ്. മുരളീധരനും പ്രസിഡന്റ് ജി. ജലജനും പഴയകുന്നുമ്മൽ പഞ്ചായത്ത് സെക്രട്ടറിക്കും കൃഷി ഓഫിസർക്കും നിവേദനം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pump house
News Summary - pump house is in danger
Next Story