മദ്യപിച്ച് ബഹളം വെച്ചയാളെ പിടികൂടുന്നതിനിടെ നെടുമങ്ങാട് എസ്.ഐക്ക് പരിക്ക്
text_fieldsനെടുമങ്ങാട്: മദ്യപിച്ച് ബഹളം വെച്ചയാളെ പിടികൂടുന്നതിനിടെ നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിക്ക് പരിക്ക്. ലോട്ടറി കടയിൽ കയറി ബഹളംവെച്ചയാളെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ കൈയിലിരുന്ന കത്തി വലതു കൈവിരലിൽ കൊണ്ടാണ് പരിക്ക് പറ്റിയത്.
ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ നെടുമങ്ങാട് കല്ലിങ്കലിലെ ബിവറേജ് ഷോപ്പിന് മുന്നിൽ ലോട്ടറി വിൽപന നടത്തുന്ന രാജലക്ഷ്മിയെ നെടുമങ്ങാട് പേരുമല സ്വദേശി ഷാഫി മദ്യപിച്ച് അസഭ്യം വിളിച്ച് ഭീക്ഷണിപ്പെടുത്തി. സ്ത്രീ െപാലീസ് സ്റ്റേഷനിൽ ഫോണിൽ വിളിച്ച് പറഞ്ഞതിനെ തുടർന്നാണ് എസ്.ഐ അവിടെ എത്തിയത്.
എസ്.ഐ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇടുപ്പിൽ കരുതിയ കത്തി എടുത്ത് വീശി. എസ്.ഐയുടെ ഉടുപ്പിൽ കുത്തിപ്പിടിക്കുകയും കത്തി പിടിച്ചുവാങ്ങുന്നതിനിടയിൽ കൈ വിരലിന് പരിക്ക് പറ്റുകയും ചെയ്തു. തുടർന്ന് മറ്റ് െപാലീസുകാർ ചേർന്ന് ഷാഫിയെ കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിലും ഇയാൾ ബഹളം െവച്ചു. ഇയാൾ നേരത്തെയും മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയതിന് കേസ് എടുത്തിട്ടുണ്ട്.
എസ്.ഐ സുനിൽ ഗോപിക്ക് നെടുമങ്ങാട്ട് ഇതു മൂന്നാം തവണയാണ് പ്രതികളിൽ നിന്ന് ആക്രമണം ഉണ്ടാകുന്നത്. ആറുമാസം മുമ്പ് കരകുളത്ത് െവച്ച് പ്രതികളെ പിടിക്കുന്നതിനിടയിൽ കൈ ഒടിഞ്ഞു. ശബരിമല വിഷയത്തിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ ഹർത്താലിൽ ആനാട് നടന്ന സംഘർഷത്തിൽ കൈ ഒടിയുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.