Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightമൈക്ക് തട്ടിപ്പറിച്ചവർ...

മൈക്ക് തട്ടിപ്പറിച്ചവർ ഒടുവിൽ വേദിയൊരുക്കിയപ്പോൾ

text_fields
bookmark_border
മൈക്ക് തട്ടിപ്പറിച്ചവർ ഒടുവിൽ വേദിയൊരുക്കിയപ്പോൾ
cancel

നെടുമങ്ങാട്: മൈക്ക് തട്ടിപ്പറിച്ചവർ ഒടുവിൽ വേദിയൊരുക്കിയ കഥയാണ് തെരഞ്ഞെടുപ്പ് ഗോദയിലെ സ്മരണകളിൽ പ്രഫ.എ. നബീസ ഉമ്മാളിന് പങ്കുവെക്കാനുള്ളത്. തൊണ്ണൂറിേനാടടുക്കുേമ്പാഴും ആ ഒാർമകൾക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല. യൂനിവേഴ്സിറ്റി കോളജിൽ പ്രിൻസിപ്പലായിരിക്കെ ഇന്ദിര ഗാന്ധിയുടെ അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുേമ്പാൾ വിദ്യാർഥികളിൽ ചിലർ മൈക്ക് തട്ടിപ്പറിച്ച് യോഗം അലേങ്കാലമാക്കി. സംഭവത്തിൽ ആറുപേർക്കെതിരെ നടപടിയെടുക്കേണ്ടിവന്നു. ഇവരായിരുന്നു കഴക്കൂട്ടത്ത് മത്സരിക്കുേമ്പാൾ തനിക്കുവേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയതെന്ന് നബീസ ഉമ്മാൾ പറയുന്നു.

ഒരിക്കൽ വി.ജെ.ടി ഹാളിൽ നബീസാ ഉമ്മാളിെൻറ പ്രസംഗം കേട്ട ഇ.എം.എസാണ് അവരെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത്. സി.പി.എം നേതാക്കളായ സുശീല ഗോപാലനും കാട്ടായിക്കോണം ശ്രീധറുമാണ് പാർട്ടി നിർദേശപ്രകാരം നബീസ ഉമ്മാളിനെ കണ്ടതും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതും. 1987 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിച്ചു.

ഇ.എം.എസിെൻറ അധ്യക്ഷതയിൽ വി.പി. സിങ്ങാണ് തെരഞ്ഞെടുപ്പ് കൺെവൻഷൻ ഉദ്ഘാടനം ചെയ്തത്. കന്നിയങ്കത്തിൽ 13,108 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു. എന്നാൽ, 1991ലെ തെരഞ്ഞെടുപ്പിൽ കാലിടറി. രാജീവ് ഗാന്ധി വധത്തെ തുടർന്നുണ്ടായ സഹതാപം അലയടിച്ച തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്ന് എം.വി. രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഭൂരിപക്ഷം കുറഞ്ഞാലും ജയിക്കുമെന്നായിരുന്നു പാർട്ടിയുടെ വിശ്വാസം.

1995ൽ പഞ്ചായത്തീ രാജ് നിയമപ്രകാരം നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ നെടുമങ്ങാട് നഗരസഭ ഭരണം പിടിക്കുകയെന്ന ദൗത്യമാണ് പാർട്ടി നബീസ ഉമ്മാളിനെ ഏൽപിച്ചത്. അരശുപറമ്പ് വാർഡിൽനിന്ന് വിജയിച്ച നബീസ ഉമ്മാൾ ചെയർപേഴ്സണായി. രാഷ്ട്രീയഭേദമില്ലാതെ കൗൺസിലിനെ ഒറ്റക്കെട്ടായി നയിക്കാനും നഗരത്തിെൻറ വികസനപ്രവർത്തനങ്ങൾ നടത്താനും കഴിഞ്ഞതിെൻറ ചാരിതാർഥ്യത്തോടെയാണ് അഞ്ചുവർഷത്തിനുശേഷം ചെയർമാൻ പദം വിട്ടതെന്ന് അവർ പറഞ്ഞു.

അധ്യാപികയെന്നനിലയിലും ജനപതിനിധിയെന്ന നിലയിലും ലഭിച്ച ആദരവ് വലുതായിരുന്നു. ഇ.എം.എസ് മുതൽ പിണറായി വിജയൻവരെ എല്ലാ മുഖ്യമന്ത്രിമാരുമായും വേദി പങ്കിടാനായത് മറക്കാനാകാത്ത മുഹൂർത്തങ്ങളാണ്. കേന്ദ്ര-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരിൽ പലരും നബീസ ഉമ്മാെൻറ ശിഷ്യന്മാരാണ്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ നേരിൽ കണ്ടും അല്ലാതെയും അനുഗ്രഹാശിസുകൾ തേടുന്നവരാണ് അവരെല്ലാം. കോളജ് മാഗസിനിൽ വൈരുധ്യാതിഷ്ഠിത ഭൗതികവാദത്തെ അനുകൂലിച്ച് ലേഖനമെഴുതിയതിന് കോളജ് പ്രിൻസിപ്പലിൽനിന്ന് താക്കീത് കിട്ടിയ വിദ്യാർഥിനി അതേ കോളജിൽ പ്രിൻസിപ്പലായി വിരമിച്ചതും അന്ന് നെഞ്ചോടുചേർത്ത രാഷ്ട്രീയ ആദർശങ്ങളുടെ പ്രചാരകയായി മാറിയതും അവർ ഒാർത്തെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Prof.A Nabeesa ummal remembering election memmories
Next Story