Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightചെറുവല്ലിക്കാരുടെ...

ചെറുവല്ലിക്കാരുടെ വഴിമുടക്കി പൊലീസിന്‍റെ ‘തൊണ്ടിമുതൽ'

text_fields
bookmark_border
ചെറുവല്ലിക്കാരുടെ വഴിമുടക്കി പൊലീസിന്‍റെ ‘തൊണ്ടിമുതൽ
cancel
camera_alt

വിളപ്പിൽശാല സ്റ്റേഷൻപരിധിയിൽ പ്രദേശവാസികളുടെ വഴിമുടക്കി ഇട്ടിരിക്കുന്ന തൊണ്ടിവാഹനങ്ങൾ

നേമം: ചെറുവല്ലിയിലെ താമസക്കാരുടെ വഴിമുടക്കി പൊലീസിന്‍റെ തൊണ്ടിമുതലുകൾ റോഡിൽ. വിളപ്പിൽശാല പൊലീസ് സ്റ്റേഷന് മുന്നിലുള്ള ചെറുവല്ലി റോഡിലാണ് വിവിധ കേസുകളിൽ കസ്റ്റഡിയിലെടുത്ത തൊണ്ടിവാഹനങ്ങൾ പൊലീസ് നിരത്തിയിട്ടിരിക്കുന്നത്. ഒരു സ്കൂട്ടർ പോയാൽ കാൽനടയാത്രക്കാരന് നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് ഈ പഞ്ചായത്ത് റോഡിന്.

വിളപ്പിൽശാല ക്ഷേത്ര ജങ്ഷനിലെ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷൻ 2019 ലാണ് ചെറുവല്ലി റോഡിൽ പുതിയ കെട്ടിടം നിർമിച്ച് മാറ്റിസ്ഥാപിച്ചത്. തുടക്കകാലത്ത് തൊണ്ടിവാഹനങ്ങളും സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നതിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞുകിടന്ന പറമ്പാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ കാലക്രമേണ 'തൊണ്ടി'യും 'പാർക്കിങ്ങും' ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസ്സിലാക്കി സ്വകാര്യവ്യക്തി വസ്തു വേലികെട്ടി സംരക്ഷിച്ചു. ഇതോടെ പൊലീസ് റോഡുതന്നെ പാർക്കിങ് യാഡാക്കുകയായിരുന്നു.

കേസുകൾ കോടതിയിൽ തീർപ്പാകുന്നതുവരെ വാഹനങ്ങൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണ്. പാർക്കിങ്ങിന് സമീപത്ത് എവിടെയെങ്കിലും ഭൂമി വാങ്ങിനൽകാമെന്ന് പഞ്ചായത്ത് ഉറപ്പുനൽകിയിരുന്നെങ്കിലും പാലിച്ചില്ല. ചെറുവല്ലി റോഡിൽ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സ്കൂൾ വാനുകൾ അടക്കമുള്ള വാഹനങ്ങൾക്ക് നിലവിൽ ഈ റോഡിലൂടെ പോകാനാവില്ല. പൊലീസ് സ്‌റ്റേഷന് എത്രയും വേഗം പാർക്കിങ് ഏരിയ പഞ്ചായത്ത് കണ്ടെത്തി നൽകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram News
News Summary - custody case in Cheruvally
Next Story